സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റെടുക്കാന്‍ ഇ- ഹെല്‍ത്ത്

കോട്ടയം: സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യു നിൽക്കാതെ ഒപി ടിക്കറ്റെടുക്കാന്‍ ഇ ഹെല്‍ത്ത് സംവിധാനം തയാറായി. കോട്ടയം ജില്ലയിലെ പകുതിയിലേറെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെയുള്ള ജില്ലയിലെ 88 ആശുപത്രികളില്‍ 45 കേന്ദ്രങ്ങളില്‍ ഇ- ഹെല്‍ത്ത് സേവനം ലഭ്യമാണ്.

ഈ വര്‍ഷം ഒന്‍പതിടത്തുകൂടി നടപ്പാക്കും. 38 ആശുപത്രികള്‍ കടലാസു രഹിതമാണ്. സവിശേഷ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ (യുഎച്ച്‌ഐഡി ) മാത്രം ഉപയോഗിച്ച് ഒപി ചീട്ട്, ഡോക്ടറെ കാണല്‍, മരുന്ന്, നഴ്‌സിംഗ് -ലാബ് സേവനങ്ങള്‍ രോഗവിവരങ്ങള്‍ നല്‍കല്‍ എല്ലാം ഡിജിറ്റലാണ്. ഡോക്ടറുടെ കുറിപ്പും രോഗിക്ക് ഫോണില്‍ കിട്ടും. ബില്ലുകള്‍ ഇപോസ് മെഷീന്‍ വഴി അടയ്ക്കാനുള്ള സംവിധാനം 27 ഇടങ്ങളില്‍ നടപ്പാക്കിത്തുടങ്ങി. ജില്ലയില്‍ ഇ ഹെല്‍ത്ത് സംവിധാനം വഴി ഇതുവരെ 1.13 കോടി രോഗീസന്ദര്‍ശനങ്ങള്‍ നടന്നു. 16,48,744 പേര്‍ക്ക് യുഎച്ച്‌ഐഡിയുണ്ട്.

2018 ജൂലൈയില്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് ജില്ലയില്‍ ഇ ഹെല്‍ത്ത് സംവിധാനത്തിന് തുടക്കമിട്ടത്. ഏഴു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനതല ഇഹെല്‍ത്ത് റാങ്കില്‍ ജില്ല എട്ടാമതാണ്. 60 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ പകുതിയിലും പദ്ധതി നടപ്പാക്കി ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും സമയബന്ധിതമായി ഇ ഹെല്‍ത്ത് നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു.

അഞ്ചുവര്‍ഷംമുന്‍പ് ഇ ഹെല്‍ത്ത് ജില്ലയില്‍ ആദ്യം നടപ്പാക്കിയ വാഴൂര്‍, മീനച്ചില്‍, കുറവിലങ്ങാട് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സംസ്ഥാന തല റാങ്കിംഗില്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലാണ്. ജില്ലയിലെ തന്നെ മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം രണ്ടാം സ്ഥാനവും ബ്രഹ്‌മമംഗലം, കുറുപ്പുന്തറ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മൂന്നാം സ്ഥാനവും പങ്കിടുന്നു.

കുട്ടികളുടെ ആശുപത്രി, കോട്ടയം, കാഞ്ഞിരപ്പളളി,പാലാ ജനറല്‍ ആശുപത്രികള്‍, പാമ്പാടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലും ഇ ഹെല്‍ത്ത് സംവിധാനമായി. കുറവിലങ്ങാട്, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രികളില്‍ പ്രാഥമിക ഘട്ടത്തിലാണ്. മണിമല, തലനാട്, അയ്മനം, ഓണംതുരുത്ത്, വിഴിക്കത്തോട്, പൂഞ്ഞാര്‍ ജി.വി. രാജ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, അറുന്നൂറ്റിമംഗലം, എരുമേലി സാമൂഹികരോഗ്യകേന്ദ്രങ്ങള്‍, ജില്ലാ ടി.ബി. സെന്റര്‍ എന്നിവിടങ്ങളില്‍ ഈ ഹെല്‍ത്ത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്തെ ഏത് ആശുപത്രിയിലും ചികിത്സ തേടാന്‍ ഈ സംവിധാനത്തില്‍ ബുക്ക് ചെയ്യാം.

കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ ഒ പി ടിക്കറ്റെടുക്കാം. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയോ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയോ ഡോക്ടറുടെ റഫറല്‍ കത്തുണ്ടെങ്കില്‍, യുഎച്ച്‌ഐഡി ഉപയോഗിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ എല്ലാ വിഭാഗങ്ങളിലേക്കും ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം.

Related posts

Leave a Comment