ഹിമാചലിൽ മേഘവിസ്ഫോടനം: കാണാതായ 20 പേരെ തെരയുന്നു

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ 20 പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. രണ്ടു മരണങ്ങൾ സ്ഥിരീകരിച്ചു.

കാംഗ്ര ജില്ലയിലെ മനുനി ഖാഡിൽനിന്നാണു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുതപദ്ധതിയുടെ സമീപത്തുള്ള ലേബർ ക്യാന്പിലെ തൊഴിലാളികളെയാണു കാണാതായത്. മഴമൂലം പ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയായിരുന്നുവെന്നും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തൊഴിലാളികളെ കാണാതായെന്നും അധികൃതർ പറഞ്ഞു.


കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. മണാലി, ബഞ്ജര്‍ മേഖലയിലും മിന്നൽപ്രളയം കനത്തനാശം വിതച്ചു. സുരക്ഷാ ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related posts

Leave a Comment