സിനിമകൾ കുറവെങ്കിലും ആസ്തിയിൽ കുറവില്ല!

സൗന്ദര്യവും കഴിവും കൊണ്ട് മാത്രമല്ല, ചില അഭിനേതാക്കളുടെ കാര്യത്തിൽ അവരുടെ കണ്ണഞ്ചിപ്പിക്കുന്ന സ്വത്തും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സൗന്ദര്യവും അഭിനയവും പാട്ടും നൃത്തവുമെല്ലാമായി പ്രേക്ഷകരെ കൈയിലെടുത്ത ഒരു നായികയുടെ സ്വത്തുവിവരക്കണക്കാണ് ഇനി പറയാൻ പോകുന്നത്. വളരെ കുറച്ചു മാത്രം ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും, അവരുടെ ആഡംബര ജീവിതവും താരമൂല്യവും കിടപിടിക്കാനാവാത്തതാണ്. നടൻ സൗബിൻ ഷാഹിറിനൊപ്പം ആടിപ്പാടിയും ഈ നായിക അടുത്തിടെ ശ്രദ്ധ നേടി. പൂജ ഹെഗ്ഡെയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അവരുടെ ആഡംബര വസതിയും വരുമാനവുമെല്ലാം അതിശയിപ്പിക്കുന്നതാണ്.

2010ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട പൂജ ഹെഗ്‌ഡെ, തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. “മോണിക്ക…’ എന്ന പൂജയുടെ ഗാനരംഗം നിരവധി റീൽസുകൾക്ക് പ്രചോദനമായി രാജ്യം മുഴുവനും ഏറ്റെടുത്തു. 2012ൽ തമിഴ് ചിത്രം മുഗംമൂടിയിലൂടെ സിനിമാ പ്രവേശം നേടിയ നടിയാണു പൂജ. അതിനു ശേഷം അവർ തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളിൽ സജീവമായി.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പൂജ ഹെഗ്‌ഡെയുടെ മാസവരുമാനം ഏകദേശം 50 ലക്ഷം രൂപയാണ്. പരസ്യ വരുമാന ഇനത്തിൽ അവർക്ക് 40 ലക്ഷം രൂപയാണ് പ്രതിഫലം. ഇൻസ്റ്റഗ്രാമിൽ അവർക്ക് 27 മില്യൺ ഫോളോവേഴ്സുണ്ട്. സിനിമകൾക്കായി അവർ നാലുകോടി രൂപ പ്രതിഫലം ആവശ്യപ്പെടാറുണ്ട്. 2025ലെ അവരുടെ സ്വത്തുവകകളുടെ ആകെ മൂല്യം 50 കോടിയായി കണക്കാക്കപ്പെടുന്നു.

പൂജ ഹെഗ്‌ഡെയുടെ വീടുകളുടെ കാര്യത്തിലുമുണ്ട് പ്രത്യേകത. മുംബൈയിൽ കടലിനെ അഭിമുഖീകരിക്കുന്ന 4,000 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള ബംഗ്ലാവിന് 45 കോടി മൂല്യമുള്ളതായി കണക്കാക്കുന്നു. ബാന്ദ്രയിലെ അപ്പാർട്ട്മെന്‍റിന് ആറു കോടിയാണ് മൂല്യം. ഹൈദരാബാദിലെ വീടിനാകട്ടെ നാലു കോടിയും. അവരുടെ ലക്ഷ്വറി കാറുകളുടെ കളക്ഷനും വിസ്മയിപ്പിക്കുന്നു. റേഞ്ച് റോവർ (4 കോടി), പോർഷേ സെയ്ൻ (2 കോടി), ഓഡി ക്യു 7 (80 ലക്ഷം), ജാഗ്വർ (60 ലക്ഷം) എന്നിവ അവരുടെ ലക്ഷ്വറി കാർ കളക്ഷനിൽ ചിലതാണ് ഫാഷൻ സ്നേഹികൾക്ക് പൂജ ഹെഗ്‌ഡെയുടെ ഡിസൈനർ ബാഗ് കളക്ഷന്‍റെ കാര്യവും ആകർഷണീയമാണ്. ലൂയി വുട്ടൻ (1.91 ലക്ഷം), ക്രിസ്ത്യൻ ഡിയോർ (1.3 ലക്ഷം) തുടങ്ങിയവ പൂജയ്ക്കു സ്വന്തം.

ഷാഹിദ് കപൂറിനൊപ്പമുള്ള ദേവ, ദളപതി വിജയ്‌യുടെ കൂടെയുള്ള ചിത്രം ജനനായകൻ തുടങ്ങിയവ പൂജ ഹെഗ്‌ഡെയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. അടുത്തിടെയിറങ്ങിയ സിനിമകൾക്കു നേരിട്ട ബോക്സ് ഓഫീസ് പ്രതികരണം ഒഴിച്ചുനിർത്തിയാൽ, പൂജ ഹെഗ്‌ഡെയുടെ ഫാൻ ബേ‌സ് വളരെ വലുതാണ്. ഇന്നും ഒരു വലിയ വിഭാഗം ആരാധകർ സ്വന്തമായുള്ള നടിയാണ് പൂജ ഹെഗ്‌ഡെ.

Related posts

Leave a Comment