മലയാളിയാകാൻ മലയാളി നടിമാർക്ക് അവസരം നൽകാത്തതെന്ത്? ജാൻവി കപുറിന്‍റെ ‘പരം സുന്ദരി’ ടീസറിന് ട്രോൾമഴ

തെന്നിന്ത്യൻ സിനിമകളോടും തെന്നിന്ത്യൻ സമൂഹത്തോടുമുള്ള ബോളിവുഡിന്‍റെ സമീപനം എന്നും വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനൊരു പുതിയ തലം നൽകിയിരിക്കുകയാണ് തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ‘പരം സുന്ദരി’ എന്ന ചിത്രം.

ഒരു പഞ്ചാബി ചെറുപ്പക്കാരന്‍റെയും മലയാളി പെൺകുട്ടിയുടെയും പ്രണയകഥ പറയുന്ന ഹിന്ദി ചിത്രം പരം സുന്ദരിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് സിദ്ധാർഥ് മൽഹോത്രയും ജാൻവി കപുറുമാണ്. പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസർ, മലയാളി പ്രേക്ഷകർക്ക് ഒട്ടുംതന്നെ ദഹിച്ചിട്ടില്ല. പ്രത്യേകിച്ച്, മലയാളി പെൺകുട്ടിയായുള്ള ജാൻവി കപുറിന്‍റെ കാസ്റ്റിംഗ് തികച്ചും പാളിപ്പോയി എന്ന അഭിപ്രായമാണ് കേരളത്തിലെപ്രേക്ഷകർക്ക്.

ഇതുവരെ പുറത്തിറങ്ങിയ സ്റ്റില്ലുകളിലും പുതിയ ടീസറിലും പ്രത്യക്ഷപ്പെടുന്ന ജാൻവിയുടെ കഥാപാത്രം ഒരുതരത്തിലും കേരളീയ സംസ്‍കാരത്തെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. എന്ത് കൊണ്ടാണ് ഒരു മലയാളി നടിയെ ഈ കഥാപാത്രത്തിന് പരിഗണിക്കാത്തതെന്നും പ്രേക്ഷകർ ചോദിക്കുന്നു. ഇതോടെ ജാൻവി കപുറിന്‍റെ പരം സുന്ദരി ടീസറിന് ട്രോൾ മഴയാണ്.

പരം സുന്ദരി ടീസർ സൗത്ത് ഇന്ത്യൻ പ്രേക്ഷകരെ ഓർമിപ്പിക്കുന്നത് ഷാരൂഖ് ഖാനും ദീപിക പദുകോണും അഭിനയിച്ച ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തെയാണ്. തീർത്തും വികലമായ രീതിയിൽ തമിഴ് നാടിനെയും അവിടുത്തെ ജനങ്ങളെയും ചിത്രം അവതരിപ്പിച്ചെങ്കിലും ഷാരൂഖിന്‍റെ പ്രകടനവും കോമഡി രംഗങ്ങളും രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തെ രക്ഷിച്ചു.

എന്നാൽ പരം സുന്ദരി ടീസർ ചെന്നൈ എക്സ്പ്രസിന്‍റെ അതേ രീതിയിലാണ് സൗത്ത് ഇന്ത്യയെ സമീപിക്കുന്നതെന്നാണ് ട്രോളുകൾ ചൂണ്ടിക്കാട്ടുന്നത്. ജാൻവി കപുറിന്‍റെ ചിത്രത്തിലെ സ്റ്റില്ലുകളും ടീസറിലെ രംഗങ്ങളും കാണുമ്പോൾ നായിക മലയാളിയാണെന്നത് ഒട്ടും വിശ്വസനീയമല്ല.

ജൂണിയർ എൻ.ടി.ആറിനൊപ്പം അഭിനയിച്ച ദേവരാ എന്ന ചിത്രത്തിലെ ജാൻവിയുടെ ലുക്കിനോട് ഏറെ സാദൃശ്യമുണ്ട് പരം സുന്ദരിയിലെ മലയാളി കഥാപാത്രത്തിന്. കേരളത്തിന്‍റെ സംസ്‍കാരം എന്തെന്നോ, മലയാളി വനിതകൾ എങ്ങനെ ഉള്ളവരാണെന്നോ പഠിക്കാൻ പോലും നടിയും ടീമും ശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല എന്നും ട്രോളുകൾ ചൂണ്ടിക്കാട്ടുന്നു. ബോളിവുഡിന് തെന്നിന്ത്യയിലെ കഴിവുള്ള നായികമാരോടുള്ള അവഗണന മാറുന്നില്ല എന്നതാണ് മറ്റൊരു പരാതി.

ഇൻഡസ്ട്രി പരാജയങ്ങളുടെ പടുകുഴിയിൽ വീണു കിടക്കുമ്പോഴും ബോളിവുഡ് ഭരിക്കുന്നത് നെപോട്ടിസംതന്നെയാണ്. മലയാളി കഥാപാത്രമാവാൻ കേരളത്തിൽനിന്നുള്ള ഒരു നായികയെ കാസറ്റ് ചെയ്യുന്നതിന് പകരം, മുംബൈക്കാരിയായ ജാൻവിക്ക് അവസരം ലഭിച്ചതും ഇതുകൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ശ്രീദേവിയുടെ മകൾ ജന്മം കൊണ്ട് പാതി തമിഴ്നാട്ടുകാരിയാണെങ്കിലും, ജാൻവിക്ക് മലയാളി പെൺകുട്ടിയായി അഭിനയിക്കാൻ വളരെയേറെ പരിമിതികളുണ്ടെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment