ആരാധകര്‍ക്ക് നിരാശ; മെസി കേരളത്തിലേക്കില്ല


കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. മെസിയും കൂട്ടരും നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.

നവംബര്‍ വിന്‍ഡോയില്‍ അര്‍ജന്‍റീന ഒരേയൊരു മത്സരം മാത്രമേ കളിക്കൂ എന്നും അംഗോളയിലെ മത്സരത്തിനുശേഷം ടീം അര്‍ജന്‍റീനയില്‍ തിരിച്ചെത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്‍റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 17 ന് അര്‍ജന്‍റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്. ഇതിന്‍റെ ഭാഗമായി കൊച്ചി സ്‌റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.

അര്‍ജന്‍റീന ടീമിന്‍റെ പ്രതിനിധി കൊച്ചി സ്‌റ്റേഡിയം പരിശോധിക്കുകയും സംതൃപ്തി അറിയിച്ച് മടങ്ങുകയും ചെയ്തതാണ്. വലിയ പ്രതീക്ഷയോടെ മെസിക്കായി ആരാധകര്‍ കാത്തിരിക്കവെയാണ് നിരാശപ്പെടുത്തുന്ന വാര്‍ത്ത പുറത്ത് വരുന്നത്. അര്‍ജന്‍റീന ടീമിന്‍റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കിയിരിക്കുകയാണ്.

അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) വൃത്തങ്ങളെ ഉദ്ധരിച്ച് അര്‍ജന്‍റീനയിലെ പ്രമുഖ പത്രമായ ദ നേഷനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ നിരന്തരം ലംഘിച്ചുവെന്നും അതിനാല്‍ എഎഫ്എ കരാര്‍ പ്രകാരമുള്ള മത്സരം മറ്റൊരു തീയതിയിലേക്ക് പരിഗണിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം, മാര്‍ച്ചില്‍ മെസി വരുമെന്ന് സ്‌പോണ്‍സര്‍ പറയുന്നു. എന്നാല്‍, മാര്‍ച്ചില്‍ വരേണ്ടെന്നാണ് സര്‍ക്കാരും സ്‌പോണ്‍സറും ഇതുവരെ പറഞ്ഞിരുന്നത്.അര്‍ജന്‍റീന കൊച്ചിയില്‍ വന്ന് ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അര്‍ജന്‍റീനയുടെയോ ഓസ്‌ട്രേലിയയുടെയോ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ സ്ഥിരീകരിച്ചിട്ടുമില്ല.

അര്‍ജന്‍റീന ടീമിന്‍റേയും മെസിയുടെയും കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു. .

2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണല്‍ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

Related posts

Leave a Comment