കൊച്ചി കായലില്‍ കാണാതായ നാവികസേനാ ഉദ്യോഗസ്ഥനായി തെരച്ചില്‍ തുടരുന്നു

കൊച്ചി: കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നു. ഏഴിമല നാവിക അക്കാഡമിയില്‍നിന്ന് പരിശീലനം നേടിയെത്തിയ സംഘത്തിലെ നാവിക ഉദ്യോഗസ്ഥന്‍ ടന്‍സാനിയന്‍ സ്വദേശിയായ അബ്ദുള്‍ ഇബ്രാഹിം സാലിഹാണ് (22) വെണ്ടുരുത്തി പാലത്തില്‍നിന്ന് ഇന്നലെ വൈകിട്ട് 6.30ന് കായലില്‍ ചാടിയത്.

നാവികസേന, തീരസംരക്ഷണ സേന, അഗ്നിരക്ഷാസേന, ഹാര്‍ബര്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ ഇന്നും തുടരുകയാണ്.നാവിക ആസ്ഥാനത്തിനു സമീപം വെണ്ടുരുത്തി പാലത്തില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചുനിന്ന അബ്ദുള്‍ ഇബ്രാഹിം സാലിഹ് ഒരു തവണ വെള്ളത്തില്‍ ചാടി നീന്തിക്കയറിയിരുന്നു.

വീണ്ടും പാലത്തിനു മുകളിലെത്തി താഴേക്ക് ചാടിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഏഴിമലയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത ഇദ്ദേഹം കൊച്ചി വിമാനത്താവളം വഴി ഇന്നു നാട്ടിലേക്ക് മടങ്ങാനായി നാവിക ആസ്ഥാനത്ത് എത്തിയതായാണ് വിവരം. സംഭവത്തില്‍ ഹാര്‍ബര്‍ പോലീസ് കേസെടുത്തു.

അതേസമയം അപകടം സംഭവിച്ചത് പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന വ്യക്തമാക്കി. പരിശീലനത്തിന്‍റെ ഭാഗമായാണ് പാലത്തില്‍നിന്ന് ചാടിയതെന്നാണ് ആദ്യം വന്ന വാര്‍ത്ത.

Related posts

Leave a Comment