ശബരി എയര്‍പോര്‍ട്ട്: സര്‍വേ ഭാഗികമായി പൂര്‍ത്തിയായി

കോട്ടയം: എരുമേലിയിലെ നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായി മണിമല വില്ലേജ് പരിധിയില്‍ ചെറുവള്ളി എസ്റ്റേറ്റ് വക ഒഴികെ മറ്റു വ്യക്തികളുടെ സ്ഥലം സര്‍വേ പൂര്‍ത്തിയായി. ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരുമായുള്ള കേസിന് തീരുമാനമാകാതെ അവിടെ സര്‍വേ നടക്കില്ല.

ഇതൊഴികെ മണിമല വില്ലേജില്‍ സ്വകാര്യ വ്യക്തികളുടെ 15 ഹെക്ടറിന്‍റെ സര്‍വേയാണ് പൂര്‍ത്തിയായത്. ഇതിന്‍റെ റിപ്പോര്‍ട്ട് റവന്യു വകുപ്പിന് കൈമാറിയിട്ടുണ്ട്. എരുമേലി തെക്ക് വില്ലേജില്‍ സ്വകാര്യ വ്യക്തികളുടെ 20 ഹെക്ടറിലെ സര്‍വേ കഴിഞ്ഞു. എരുമേലി തെക്ക് വില്ലേജ് പരിധിയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍വേയും കേസില്‍ തീരുമാനമുണ്ടാകാതെ നടക്കില്ല. കേസിനു തീരുമാനമുണ്ടായാലും ചെറുവള്ളി എസ്‌റ്റേറ്റിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ എണ്ണം തിട്ടപ്പെടുത്തി വേണം നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍.

എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ നിന്ന് 1039.876 ഹെക്ടറാണ് (2570 ഏക്കര്‍) വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത്. ജീവനക്കാരുടെ കുറവും പ്രതികൂല കാലാവസ്ഥയും മൂലം സര്‍വേ പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോകുന്നില്ല. സര്‍വേ പൂര്‍ത്തിയായശേഷം ഏറ്റെടുക്കുന്ന ഭൂമിയില്‍ മരങ്ങളുടെ മൂല്യം സോഷ്യല്‍ ഫോറസ്ട്രി വകുപ്പും കെട്ടിടങ്ങളുടേത് പൊതുമരാമത്തും ഭൂമിവില റവന്യൂ വകുപ്പും നിശ്ചയിക്കണം.

ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരും തമ്മില്‍ എസ്റ്റേറ്റ് ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ധാരണയിലാക്കുകയോ മൂല്യവില നിശ്ചയിച്ചശേഷം നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുകയോ ചെയ്താല്‍ മാത്രമേ പദ്ധതിക്ക് വേഗമുണ്ടാകു. ഇതിനൊപ്പം സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരം, എസ്റ്റേറ്റ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും പുനരധിവാസം തുടങ്ങിയ നടപടികളും നടപ്പാകണം. വിമാനത്താവളം നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി, വനം, വ്യോമയാന വകുപ്പുകളുടെ പരിശോധനയും അനുമതിയും ബാക്കിയുണ്ട്.

Related posts

Leave a Comment