ട്രംപ് അക്കൂട്ടത്തിൽപ്പെടുന്ന ആളല്ലെന്ന് സുസ്മിതാ സെൻ

മിസ് യൂണിവേഴ്സായ ശേഷം നിരവധി പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു. ആ സമയത്തു മിസ് യൂണിവേഴ്സ് സംഘടന എന്നെ വിളിച്ച് ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇത് സത്യമാണോ എന്നാണ് ഞാൻ ഇക്കാര്യം കേട്ടപ്പോൾ അവരോടു തിരിച്ചു ചോദിച്ചത്. കാരണം അതെന്‍റെ ഒരു സ്വപ്നമായിരുന്നു.

ആ കരാറിൽ ഒപ്പുവച്ചു. അതിനു ശേഷമാണ് കരാർ ഡോണൾഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിഞ്ഞത്. ആ കാലം അത്ര എളുപ്പമുള്ളതോ രസകരമോ ആയിരുന്നില്ല. ഭാഗ്യവശാൽ ഡോണൾഡ് ട്രംപ് എന്‍റെ മേലധികാരിയായിരുന്നില്ല.

പാരാമൗണ്ട് കമ്യൂണിക്കേഷൻസ്, മാഡിസൺ സ്ക്വയർ ഗാർഡൻ എന്നീ സ്ഥാപനങ്ങൾക്കായിരുന്നു ഞാൻ ജോലിചെയ്തിരുന്ന ഒരു വർഷക്കാലം മിസ് യൂണിവേഴ്സിന്‍റെ ചുമതല. ഞാൻ ഡോണൾഡ് ട്രംപിന്‍റെ ഫ്രാഞ്ചൈസി ഉടമ മാത്രമായിരുന്നു. ജോലിയുടെ ഭാഗമായി പലപ്പോഴും ഡോണൾഡ് ട്രംപിനെ സന്ദർശിച്ചിട്ടുണ്ട്.

അദ്ദേഹം എന്‍റെ ബോസാണെന്നു തോന്നിയിട്ടില്ല. ചില മനുഷ്യര്‍ക്ക് നമ്മളിൽ സ്വാധീനം ചെലുത്താൻ സാധിക്കും. അധികാരമോ പണമോ കൊണ്ടായിരിക്കില്ല അത്. അവരുടെ രീതികൾ കൊണ്ടായിരിക്കും. എന്നാൽ ട്രംപ് അക്കൂട്ടത്തിൽപ്പെടുന്ന ആളല്ല.

  • സുസ്മിത സെൻ

Related posts

Leave a Comment