അക്കളി വേണ്ട ! ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയുമായുള്ള കരാറില്‍നിന്നു പ്രമുഖ ബ്രാന്‍ഡുകള്‍ പിന്‍മാറി; നഷ്ടപ്പെടുന്നത് 200 കോടിയിലധികം രൂപയുടെ പരസ്യ കരാര്‍

MARIYAവാഷിംഗ്ടണ്‍:  ഉത്തേജക മരുന്നു വിവാദത്തില്‍ അകപ്പെട്ട ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയുമായുള്ള കരാറില്‍നിന്നു പ്രമുഖ ബ്രാന്‍ഡുകള്‍ പിന്‍മാറി. ഇതോടെ പരസ്യ മേഖലയില്‍ നിന്ന് ഷറപ്പോവയ്ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം 200 കോടിയിലധികം രൂപയുടെ വരുമാനം പരസ്യങ്ങളിലൂടെ ഷറപ്പോവ നേടിയിരുന്നു. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കിയും സ്വിസ് വാച്ച് നിര്‍മാതാക്കളായ ടാഗ് ഹോയറും റഷ്യന്‍ സുന്ദരിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.  2006 മുതല്‍ താരം ഉത്തേജക മരുന്നു കഴിച്ചിരുന്നുവെന്ന വാര്‍ത്ത ദുഃഖകരവും ആശ്ചര്യകരവുമായിരുന്നെന്നും നൈക്കി പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും നൈക്കി പറയുന്നു.

11 -ാം വയസുമുതലുള്ള ബന്ധമാണു ഷറപ്പോവയ്ക്കു നൈക്കിയുമായുണ്ടായിരുന്നത്. 2010 ല്‍ ഷറപ്പോവയുമായുള്ള കരാര്‍ നൈക്കി എട്ടു വര്‍ഷത്തേക്കു ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. നൈക്കിയുമായി 70 ദശലക്ഷം ഡോളറിന്റെ കരാറിലാണു ഷറപ്പോവ ഏര്‍പ്പെട്ടത്. ടാഗ് ഹോയര്‍ ഷറപ്പോവയുമായുള്ള കരാര്‍ ദീര്‍പ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. പുതിയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ദീര്‍ഘിപ്പിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്നും കമ്പനി അറിയിച്ചു. ജനുവരിയില്‍ നടന്ന ഉത്തേജക മരുന്നു പരിശോധനയില്‍ നിരോധിക്കപ്പെട്ട മെല്‍ഡോണിയം എന്ന ഔഷധം ഷറപ്പോവ ഉപയോഗിച്ചതായി ലോക ഉത്തേജക മരുന്നു വിരുദ്ധ ഏജന്‍സി കണ്ടെത്തികയായിരുന്നു

Related posts