ആറ്റിങ്ങലിലെ കള്ളനോട്ട് : അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്

Kallanoteആറ്റിങ്ങല്‍: വാടക വീട്ടില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം  അന്യ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. ഇന്നലെ തിരുനെല്‍വേലിയില്‍ നിന്ന് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട.്പ്രതികള്‍ക്ക് അന്യസംസ്ഥാന ബന്ധമുളള റാക്കറ്റുളളതായി പോലീസ് സംശയിക്കുന്നു. ആറ്റിങ്ങലില്‍ നിന്ന് പിടിയിലായവര്‍ക്ക് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ അന്വേഷണം പൂരോഗമിക്കുന്നത്. ഇത് തെളിയുകയാണെങ്കില്‍ വന്‍ കള്ളനോട്ട് സംഘം വലയിലാകുമെന്ന നിഗമനത്തിലാണ് പോലീസ്. റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന്റെ മോല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

പിടികൂടിയ കള്ളനോട്ട്  എല്ലാവിധത്തിലും ഒറിജിനല്‍ പോലെ തന്നെയാണെന്ന്  പോലീസ് പറയുന്നു. തിരിച്ചറിയാനുള്ള എല്ലാ പഴുതുകളും അടച്ചാണ് നോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്.   പിടിച്ചെടുത്ത നോട്ടുകള്‍ ബാങ്കില്‍ ഏല്പിച്ച് പരിശോധിച്ചാണ്് വ്യാജനാണെന്ന് തിരിച്ചറിഞ്ഞതെന്ന് സിഐ സുനില്‍കുമാര്‍ പറഞ്ഞു. കുറച്ചു നമ്പരുകളിലുള്ള നോട്ടുകളാണ് പിടികൂടിയതില്‍ ഉണ്ടായിരുന്നത്. സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്ന എല്ലാ പഴുതുകളും അടച്ചതാണ് പിടികൂടിയ കള്ളനോട്ടുകളെന്നും അദ്ദേഹം പറഞ്ഞു.

മാമത്തെ ഒരു കടയില്‍ അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മാമത്തെ ഒരു കടയില്‍ എത്തി നാരങ്ങാവെള്ളം കുടിച്ചശേഷം അഞ്ഞുറ് രൂപയുടെ കള്ളനോട്ട് നല്കിയവരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്്. നാരങ്ങാവെള്ളം കുടിച്ചവര്‍ അഞ്ഞൂറിന്റെ നോട്ട് നല്കിയപ്പോള്‍ സംശയം തോന്നിയ കടയുടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇവരെ തടഞ്ഞ് വച്ച് പോലീസിലേല്പിക്കുകയായിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കല്ലമ്പലത്തിന് സമീപം മാവിന്‍മൂട്ടില്‍ ഇവര്‍ വാടകയക്ക് താമസിച്ചിരുന്ന വീട്ടില്‍ വ്യാജനോട്ട് സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് അവിടെ പരിശോധന നടത്തുകയായിരുന്നു. വീട്ടില്‍ നിന്ന് 91,500 രൂപ പൊലീസ്  കണ്ടെത്തി.  കോടിക്കണക്കിന് രൂപയുടെ കള്ളനോട്ട് കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് ് പൊലീസ് സംശയിക്കുന്നു. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നോട്ട് വിദേശത്ത് അച്ചടിച്ചതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇതിന്റെ ഭാഗമായാണ് അന്വേഷണം അന്യസംസ്ഥാനത്തേയ്ക്ക് വ്യാപിപ്പിച്ചിട്ടുളളത്.

Related posts