ജനങ്ങളുടെ കിനാവ് പൂവണിയുന്നു; അപകടരഹിത പട്ടിത്താനം ജംഗ്ഷന്‍

ktm-pattithanamകോട്ടയം: ജില്ലയിലെ ഏറ്റവും വലിയ അപകടമേഖലയായ പട്ടിത്താനം ജംഗ്ഷന്റെ വികസനം അന്തിമഘട്ടത്തില്‍.    എംസി റോഡിന്റെയും കോട്ടയം-എറണാകുളം റോഡിന്റെയും സംഗമകേന്ദ്രം കൂടിയാണു പട്ടിത്താനം ജംഗ്ഷന്‍. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ട്രാഫിക് പോയിന്റ് നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്നു അധികൃതര്‍ അറിയിച്ചു. ചെറിയ മൈതാനത്തിന്റെ വലിപ്പത്തിലാണ് ട്രാഫിക് പോയിന്റ് നിര്‍മിക്കുന്നത്.

എംസി റോഡിന്റെയും കോട്ടയം-എറണാകുളം റോഡിന്റെയും ഇരുവശങ്ങളിലുമായി ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ പണി കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ മൂവാറ്റുപുഴ-ചെങ്ങന്നൂര്‍ റൂട്ടിലെ ഏറ്റവും വലിയ ട്രാഫിക് ജംഗ്ഷനായി പട്ടിത്താനം മാറും. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചിലര്‍ സര്‍വേക്കല്ലുകള്‍ മാറ്റി വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഇതു അറിയാതെ പണികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ പരാതിയെ  തുടര്‍ന്ന് ജില്ലാ കളക്ടര്‍ നടപടിയെടുക്കുകയും താലൂക്ക് സര്‍വേയറെ കൊണ്ടു വീണ്ടും സ്ഥലം അളക്കുകയും ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്ന വീതിയും നീളവും ട്രാഫിക് ജംഗ്ഷനും ഉറപ്പാക്കുകയും ചെയ്തിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ പട്ടിത്താനം ജംഗ്ഷനില്‍ ഉണ്ടായിട്ടുണ്ട്.

Related posts