ദേശീയപാതയില്‍ ഓട നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം”:വ്യാപാരികളും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് പണി തടഞ്ഞു

tvm-thadanjuനെയ്യാറ്റിന്‍കര: ദേശീയപാ തയി ലെ ഓട നിര്‍മാണം അശാസ്ത്രീ യമെന്ന് ആരോപിച്ച് വ്യാപാരി സംഘടന പ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ തടഞ്ഞു. കരമന- കളിയിക്കാവിള ദേശീയപാതയില്‍ നെയ്യാറ്റിന്‍ കരയില്‍ ആലുംമൂട് മുതല്‍ സ്വദേശാഭിമാനി പാര്‍ക്ക് വരെയുള്ള ഓട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ രാത്രി തര്‍ക്കമുണ്ടായത്. പാതയുടെ ഇരുവശത്തെയും സ്ലാബുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. ഓരോ വശങ്ങളിലായി സ്ലാബു കള്‍ മാറ്റി നിര്‍മാണ പ്രവൃത്തികള്‍ ചെയ്യുന്നതിനു പകരം ഇരുവശ ത്തെയും സ്ലാബുകള്‍ ഒരേസമയം മാറ്റി റോഡില്‍ വച്ചിരിക്കുന്നത് പൊതുവേ വീതി കുറഞ്ഞ പാതയില്‍ ഗതാഗതകുരുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

ഗതാഗത തടസ്സം ഒഴിവാക്കാനെന്ന ന്യായീകരണവുമായി പകല്‍ സമയം നിര്‍മാണ പ്രവൃത്തികള്‍ നടത്താറില്ലത്രെ. രാത്രിയില്‍ തൊഴിലാളികള്‍ മാത്രമാണ് സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. കരാറുകാരനോ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരോ ഈ പണികളുടെ മേല്‍നോട്ടം വഹിക്കാന്‍ രാത്രിയില്‍ ഇവിടെയി ല്ലെന്നുള്ളതും ശക്തമായ ആക്ഷേപത്തിനിടയാക്കുന്നു. ഓടകള്‍ തുറന്നിട്ടി രിക്കുന്നതിനാല്‍ പാതയോരത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രിയോടെ നെയ്യാറ്റിന്‍കര യിലെ വ്യാപാരികളും നാട്ടുകാരും രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും ആലുംമൂട് ജംഗ്ഷനിലെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.

തൊഴിലാളികള്‍ മാത്രമേ സ്ഥലത്തു ണ്ടായിരുന്നുള്ളൂ. ചെറിയ മഴ പെയ്താലും റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്ന ഇടമാണ് ആലുംമൂട് ജംഗ്ഷന്‍.  ഓടയുടെ നിര്‍മാണം യഥാവിധി നടക്കാതി രുന്നാല്‍ ഈ പ്രശ്‌നം രൂക്ഷമാകുമെന്നും പ്രദേശ വാസികള്‍ ചൂണ്ടിക്കാട്ടി. പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ രുമായി ഇന്ന് ഓട നിര്‍മാണ പ്രവൃത്തികളുടെ സ്വഭാവം സംബന്ധിച്ച വിവരങ്ങള്‍  ചര്‍ച്ച ചെയ്യുമെന്നും വ്യാപാരികള്‍ അറിയിച്ചു. കരമന- കളിയിക്കാവിള ദേശീയപാതയില്‍ പ്രാവചമ്പലം വരെയുള്ള വികസനം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. അടുത്ത ഘട്ടമായി വഴിമുക്ക് വരെയും തുടര്‍ന്ന് നെയ്യാറ്റിന്‍കരയും ഉള്‍പ്പെടുമെന്നാണ് കണക്കാ ക്കപ്പെടുന്നത്.  പാത വികസനം അതിവിദൂരമല്ലാത്ത ഭാവിയില്‍ നടക്കുമെന്നിരിക്കെ ഇപ്പോള്‍ തിടുക്കത്തില്‍ ഓട നിര്‍മാണം നടത്തുന്നതിനു പിന്നില്‍ സാമ്പത്തിക ലാഭം കൈക്ക ലാക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.   ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ കാര്യ ങ്ങള്‍ നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

Related posts