നിരോധിച്ച നോട്ടെടുക്കുമെന്ന് ബോര്‍ഡ് വച്ച ഹോട്ടല്‍ ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

alp-hotelകായംകുളം: കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതോടെ ഹോട്ടല്‍ മേഖലയും  പ്രതിസന്ധിയിലായി. കായംകുളം നഗരത്തിലെ ഒരു  ഹോട്ടലില്‍ ഉച്ചയ്ക്ക് ബിരി യാണി കഴിക്കാന്‍ ആളുകള്‍ കുറഞ്ഞ തിനെ തുടര്‍ന്ന് നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കുമെന്ന ബോര്‍ഡ് സ്ഥാപിച്ച കടയുടമയ്ക്ക് പണികിട്ടി .

ബോര്‍ഡ് കണ്ട് പലരും ബിരിയാണി കഴിക്കാന്‍ ഹോട്ടലില്‍ എത്തി യെങ്കിലും  നിരോധിച്ച നോട്ടുകള്‍ മാറികിട്ടാനും ഇതിനിടയില്‍ ആളുകള്‍ എത്തിയ തോടെയാണ് പണിപാളിയത്. കായംകുളം പോലീസ് സ്‌റ്റേഷന് എതിര്‍വശമുള്ള എസ. കെ. ചിക്കന്‍ സെന്ററിനു മുമ്പിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം നിരോധിച്ച നോട്ട് സ്വീകരിക്കുമെന്ന് ബോര്‍ഡ് സ്ഥാപിച്ചത്. ബിരിയാണി മാത്രമുള്ള കടയില്‍ സാധാരണ ദിവസങ്ങളില്‍ നല്ല തിരക്കാണ്.

എന്നാല്‍ ഇന്നലെ ആളുകളുടെ വരവ് കുറഞ്ഞതോടെയാണ് കടയുടമ ബോര്‍ഡ് തൂക്കിയത്. ഇതിന് ശേഷം ചിലര്‍ വന്ന് ബിരിയാണി കഴിക്കാന്‍ തയാറായി. 500 രൂപയുമായി വരുന്നവര്‍ മുഴുവന്‍ പൈസയ്ക്കും കഴിക്കേണ്ടി വരുമോ എന്ന കടയുടമയോട് തിരക്കിയ ശേഷമാണ് പലരും ഭക്ഷണം കഴിക്കാന്‍  ഓര്‍ഡര്‍ ചെയ്തത്. ആളുകള്‍ നോട്ട് മാറാന്‍ കൂട്ടത്തോടെ എത്തിയതോടെ പിന്നീട് കടയുടമയ്ക്ക് ബോര്‍ഡ് നീക്കേണ്ടിവന്നു.

Related posts