പള്ളിമൊക്ക്- കോഴിക്കാട് റോഡില്‍ പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നുിറ്റ

pkd-rodebhithiചിറ്റൂര്‍: തത്തമംഗലം പള്ളിമൊക്ക്- കോഴിക്കാട് റോഡില്‍ പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടഭീഷണി. പാലത്തിനു സമീപത്തെ അപകടസ്ഥിതി തിരിച്ചറിയാന്‍ ഇരുവശത്തും സിഗ്നല്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. പാലത്തിനു സമീപത്ത് പാതയ്ക്ക് വീതികുറവും മുപ്പതുവര്‍ഷംമുമ്പ് നിര്‍മിച്ച പാലത്തിന്റെ ബണ്ട് വാഹനം ഇടിച്ച് തകര്‍ന്ന നിലയിലുമാണ്.

ഈ സ്ഥലത്ത് ചെടിത്തൂപ്പുകള്‍ വളര്‍ന്നതിനാല്‍ ഗര്‍ത്തം തിരിച്ചറിയാനും കഴിയില്ല. ഇരുവശത്തും വാഹനങ്ങള്‍ എത്തിയാല്‍ യാത്രക്കാര്‍ പാലംവഴി നടക്കുന്നത് അപകടം മുന്നില്‍കണ്ടാണ്. അടുത്തിടെ ചരക്കുലോറിക്കു വഴിമാറികൊടുക്കുന്നതിനിടെ സൈക്കിള്‍ യാത്രക്കാരനു പാലത്തിനു താഴേയ്ക്കു വീണു പരിക്കേറ്റിരുന്നു. ഇതിനു പുറമേ നിരവധി വാഹനാപകടങ്ങളും നടന്നിട്ടുണ്ട്.പാലത്തിനു വീതി കൂട്ടി സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കണമെന്ന ജനകീയാവശ്യം ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതര്‍ ദീര്‍ഘകാലമായിട്ടും അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. ചെന്താമര നഗറിലുള്ള സ്കൂളിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത് അപകടാവസ്ഥയിലുള്ള ഈ പാലത്തിലൂടെയാണ്.

പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ ജില്ലാ ഭരണാധികാരിക്കു നിവേദനം നല്കുന്നതിനു ഒപ്പുശേഖരണം തുടങ്ങി.ത്തമംഗലം പള്ളിമൊക്ക്- കോഴിക്കാട് റോഡില്‍ പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടഭീഷണി. പാലത്തിനു സമീപത്തെ അപകടസ്ഥിതി തിരിച്ചറിയാന്‍ ഇരുവശത്തും സിഗ്നല്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. പാലത്തിനുസമീപത്ത് പാതയ്ക്ക് വീതികുറവും മുപ്പതുവര്‍ഷംമുമ്പ് നിര്‍മിച്ച പാലത്തിന്റെ ബണ്ട് വാഹനം ഇടിച്ച് തകര്‍ന്ന നിലയിലുമാണ്. ഈ സ്ഥലത്ത് ചെടിത്തൂപ്പുകള്‍ വളര്‍ന്നതിനാല്‍ ഗര്‍ത്തം തിരിച്ചറിയാനും കഴിയില്ല.

ഇരുവശത്തും വാഹനങ്ങള്‍ എത്തിയാല്‍ യാത്രക്കാര്‍ പാലംവഴി നടക്കുന്നത് അപകടം മുന്നില്‍കണ്ടാണ്. അടുത്തിടെ ചരക്കുലോറിക്കു വഴിമാറികൊടുക്കുന്നതിനിടെ സൈക്കിള്‍ യാത്രക്കാരനു പാലത്തിനു താഴേയ്ക്കു വീണു പരിക്കേറ്റിരുന്നു. ഇതിനു പുറമേ നിരവധി വാഹനാപകടങ്ങളും നടന്നിട്ടുണ്ട്.പാലത്തിനു വീതി കൂട്ടി സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കണമെന്ന ജനകീയാവശ്യം ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതര്‍ ദീര്‍ഘകാലമായിട്ടും അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. ചെന്താമര നഗറിലുള്ള സ്കൂളിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത് അപകടാവസ്ഥയിലുള്ള ഈ പാലത്തിലൂടെയാണ്.പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ ജില്ലാ ഭരണാധികാരിക്കു നിവേദനം നല്കുന്നതിനു ഒപ്പുശേഖരണം തുടങ്ങി.

Related posts