പാറമ്പുഴ കൊലപാതകക്കേസ്: വിചാരണ നടപടികള്‍ ആരംഭിച്ചു

ktm-parampuzhaകോട്ടയം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കോട്ടയം പാറമ്പുഴ കൊലപാതകേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. മൂന്നുപേരെ അതിധാരുണമായി കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദര്‍ കുമാറി(28)നെ കേസിലെ മൂന്നു സാക്ഷികള്‍ ഇന്നലെ തിരിച്ചറിഞ്ഞു.   തുരുത്തേല്‍ കവല മൂലേപ്പറമ്പില്‍ ലാലസന്‍ (72), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്.

ലാലസന്റെ മറ്റൊരു മകന്‍ വിപിന്‍ ലാല്‍ ബന്ധു പ്രസന്നന്‍, ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന മലയാളി അലിക്കുട്ടി എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്നു നടക്കുന്ന വിചാരണയില്‍് വിപിന്‍ ലാലിനെയും അയല്‍ക്കാരായ എബിന്‍ ചെറിയാന്‍, വൈശാഖ്, മനു കുമാര്‍ എന്നിവരെയും അടുത്ത് കടനടത്തുന്ന ഐപ്പിനെയുമാണ് ഇന്നു വിസ്തരിക്കുന്നത്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ശാന്തകുമാരി മുമ്പാകെയാണ് വിസ്താരം ആരംഭിച്ചത്. 2015 മേയ് 16നു രാത്രി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൂലേപ്പറമ്പില്‍ വീട്ടില്‍ മൂന്നു പേരെയും കഴുത്തറുത്തും തലയില്‍ വെട്ടിയും പിന്നീടു വൈദ്യുതാഘാതം ഏല്പിച്ചുമാണു കൊലപ്പെടുത്തിയത്.

ലാലസന്റെയും പ്രസന്നകുമാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിച്ചിട്ടുമുണ്ടായിരുന്നു. കൊലയ്ക്കുപകയോഗിച്ച കോടാലിയും കത്തിയും കൃത്യം നടന്ന മുറിയില്‍നിന്നു കണ്ടെടുത്തിരുന്നു. മൃഗീയമായ കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ നരേന്ദര്‍ കുമാര്‍ ട്രെയിനില്‍ ഫിറോസാബാദിലേക്കു പോകുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ്
പിടിയിലായത്.

Related posts