പെരിങ്ങോട്ടുകരയില്‍ രണ്ടുപേരെ വെട്ടിയ സംഭവം: മൂന്നുപേരെ അറസ്റ്റുചെയ്തു

ktm-arrestഅന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ ഇന്നലെ രാത്രി രണ്ടുപേരെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. താന്ന്യം കൊല്ലാടിക്കല്‍ രവീന്ദ്രന്‍ (70), മക്കളായ രാജീവ് (40), ശരവണന്‍ (30) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി താന്ന്യം ചന്ദ്രപടിക്കല്‍ അര്‍ജുനന്‍ മകന്‍ ജിഷ്ണു (22), താന്ന്യം അമ്പലത്ത് ഫാസില്‍ (മുള്ളന്‍ ഫാസില്‍-23) എന്നിവരെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് കേസ്.

പ്രതികള്‍ വെട്ടാന്‍ ഉപയോഗിച്ച വെട്ടുകത്തിയും പോലീസ് കണ്ടെടുത്തു. പുറമ്പോക്ക് ഭൂമിയില്‍നിന്ന് മണ്ണ് വാരിയതിനെചൊല്ലി ഉണ്ടായ തര്‍ക്കമാണ് വെട്ടിപരിക്കേല്പിച്ചതില്‍ കലാശിച്ചതെന്ന് അന്തിക്കാട് പോലീസ് പറഞ്ഞു. ചുമലില്‍ വെട്ടേറ്റ ഫാസിലിനെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും കാലിനും പുറത്തും വെട്ടേറ്റ ജിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Related posts