പ്രതിഫലക്കുറവ്, കനത്ത ചൂട്: വെറ്റില കര്‍ഷകര്‍ പിന്മാറുന്നു

ktm-vattilaകടുത്തുരുത്തി: വെറ്റില കൃഷിയില്‍നിന്നും കര്‍ഷകര്‍ പിന്‍മാറുന്നു. മെനക്കേടിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കാത്തതും കാലാവസ്ഥ പ്രശ്‌നങ്ങളുമാണ് കര്‍ഷകരെ മാറ്റി ചിന്തിപ്പിക്കുന്നത്. കനത്ത ചൂടില്‍ വെറ്റിലകള്‍ ഉണങ്ങി ചുരു ളുകയാണ്. പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ക്കു നിരോധനം വന്നതോടെ മുറുക്കിനു ഡിമാന്‍ഡ് ഏറിയെങ്കിലും കര്‍ഷകര്‍ക്കിതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നാടന്‍ മുറുക്കാന ിലേക്കു തിരിഞ്ഞ വരുടെ എണ്ണം കൂടിയത് കച്ചവടക്കാര്‍ക്കു നേട്ടമാണെങ്കിലും വെറ്റില എത്തിക്കുന്ന കര്‍ഷകര്‍ക്കു ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

നല്ല നാടന്‍ വെറ്റിലയ്ക്കു പലയിടത്തും ക്ഷാമം നേരിടുകയാണ്. തോട്ടുവ, കാപ്പുന്തല, കളത്തൂര്‍, കരിപാടം പെരുവ, മുളക്കുളം, മേവെള്ളൂര്‍ ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് കുറുപ്പന്തറയും തലയോലപ്പറമ്പും ഉള്‍പെടെയുള്ള മാര്‍ക്കറ്റുകളില്‍ വെറ്റില എത്തുന്നത്. ചെങ്ങന്നൂര്‍, പന്തളം, അടൂര്‍, പറക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വെറ്റില ഇറക്കുമതി ചെയ്യുന്നുണ്ട്. തോടുകളുടെയും പുഴകളുടെയും സമീപപ്രദേശങ്ങളും തണുപ്പുള്ള അന്തരീക്ഷവുമാണ് വെറ്റിലയ്ക്കു അനുയോജ്യമായത്. മറ്റു കൃഷികള്‍ക്കു ലഭിക്കുന്നത്ര സബ്‌സിഡികള്‍ വെറ്റില കൃഷിക്കു ലഭിക്കാത്തതും വലിയ ആദായം ലഭിക്കാത്തതും ഈ കൃഷിയില്‍നിന്നും കര്‍ഷകരെ പിന്നോട്ടടിക്കുന്നു.

ലാഭകരമായ കൃഷിയായിരുന്നു പണ്ട് വെറ്റില കൃഷിയെന്നു വെറ്റില കൃഷി ചെയ്യുന്ന കര്‍ഷകര്‍ പറയുന്നു. പണിക്കാരെ കിട്ടാത്തതും കൂലി വര്‍ധനയും വെറ്റില കൃഷി രംഗത്തെ ദോഷകരമായി ബാധിച്ചു. ചൂണ്ടപ്പന പൊട്ടിച്ചു പന്തല്‍ ഉണ്ടാക്കി കമ്പികള്‍ കെട്ടി വെറ്റിലകള്‍ ഇതില്‍ പടര്‍ത്തിയാണ് പഴമക്കാര്‍ കൃഷി ചെയ്തിരുന്നത്.  വെറ്റില നട്ടാല്‍ നാല്, അഞ്ച് വര്‍ഷം വരെ ആദായം ലഭിക്കും. ലക്ഷണമൊത്ത വെറ്റിലകള്‍ ഐശ്വര്യം നിറഞ്ഞതാണെന്നും പഴമക്കാര്‍ പറയുന്നു. ആണ്‍, പെണ്‍ വെറ്റിലകളും ഉണ്ട്. കൈവെള്ളയില്‍ ഒതുങ്ങുന്നതും നീളം കൂടിയതുമായ വെറ്റിലകള്‍ ലക്ഷണമൊത്ത വെറ്റിലകളായി കര്‍ഷകര്‍ എടുത്തു കാട്ടുന്നു.

Related posts