ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന 72,000 രൂപ പിഴ ഈടാക്കി

ktm-foodകോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ വിവിധ കടകളില്‍ നിന്നായി 72,000 രൂപ പിഴ ഈടാക്കി. എഴു കടകളിലെ ഭക്ഷണ പദാര്‍ഥങ്ങള്‍ പരിശോധയ്ക്കായി ശേഖരിച്ചു. 20കടകള്‍ക്കു നോട്ടീസ് നല്കുകയും ചെയ്തു. ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണു കോട്ടയം ജില്ലയിലും പരിശോധന നടത്തിയത്. കഴിഞ്ഞ 14മുതല്‍ 19വരെയുള്ള ഒരാഴ്ചക്കാലയളവിലായിരുന്നു പരിശോധന. പിഴ ഈടാക്കിയതിനു പുറമെ എഴു കടകളില്‍ വിലപ്‌ന നടത്തുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ സാംമ്പിള്‍ പരിശോധനയ്ക്കായി കൊച്ചി കാക്കനാടുള്ള ലാബിലേക്കു അയയ്ച്ചിട്ടുണ്ട്.

ഈ പദാര്‍ഥങ്ങളില്‍ മനുഷ്യ ശരീരത്തിനു ഹാനികരമായിട്ടുള്ള രാസവസ്തുക്കല്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനാണു ലാമ്പില്‍ പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയില്‍ ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയതോടെ പരിശോധനയക്കു അയയ്ക്കുകയായിരുന്നു. ഇതിന്റെ പരിശോധന ഫലം ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. തുടര്‍ന്നു പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൃത്തഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍, കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സു പുതുക്കാത്തവര്‍ എന്നിങ്ങനെയുള്ള 20 കടകള്‍ക്കാണു നോട്ടീസ് നല്കിയത്.

15, 17 തീയതികളില്‍ രാത്രികാല പരിശോധനയായിരുന്നു നടത്തിയത്.  വൈകുന്നേരം അഞ്ചുമുതല്‍ രാത്രി 11വരെ തട്ടുകടകളും രാത്രികാലങ്ങളില്‍ തുറന്നിരിക്കുന്ന കടകളുമാണു പരിശോധിച്ചത്. തട്ടുകടയില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണവും ഉപയോഗിക്കുന്ന വെള്ളവുമായിരുന്നു പരിശോധനക്കു വിധേയമാക്കിയത്. ഒട്ടുമിക്ക തട്ടുകടകളും വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ വ്യാപകമായ രീതിയില്‍ പരാതികള്‍ ഉയര്‍ന്നുവരുന്ന വെളിച്ചെണ്ണയുടെ വിവിധ സാംമ്പിളുകളും ശേഖരിച്ചു പരിശോധനയക്കു അയച്ചിട്ടുണ്ട്. നിരവധി ബ്രാന്‍ഡുകളില്‍പ്പെട്ട വെളിച്ചെണ്ണയാണു  ജില്ലയില്‍ മാത്രം വില്പന നടത്തുന്നത്.  ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ. മിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിയത്.

Related posts