ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫായിസക്ക് ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ പീഡനം; ഗര്‍ഭിണിയാണെന്ന പരിഗണനപോലും നല്‍കിയില്ല; സഹോദരിയുടെ വെളിപ്പെടുത്തല്‍

rapeകാസര്‍ഗോഡ്: ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിക്കു ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നതായി സഹോദരി പോലീസിനു മൊഴി നല്‍കി. മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി-  സഫിയ ദമ്പതികളുടെ മകള്‍ ഫായിസ (24) യുടെ മരണത്തില്‍ സഹോദരി ഷെരീഫയുടെ പരാതിയില്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തിരുന്നു.

മൃതദേഹം പരിയാരം മെഡിക്കല്‍കോളജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി.വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ മാത്രമേ ഫായിസയ്ക്കു ഭര്‍തൃവീട്ടില്‍ സന്തോഷത്തോടെ കഴിയാന്‍ സാധിച്ചുള്ളൂവെന്നും പിന്നീട് മാതാവിന്റെയും രണ്ടു സഹോദരിമാരുടെയും ഭര്‍ത്താവിന്റെയും മര്‍ദനം നേരിടേണ്ടിവന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.  ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് സാദിഖ് തായ്‌ലാന്‍ഡിലേക്കു  പോവുകയും അടുത്തു മടങ്ങിയെത്തുകയുമായിരുന്നു. അഞ്ചു മാസം ഗര്‍ഭിണിയാണെന്ന പരിഗണനപോലും ഭര്‍ത്താവും വീട്ടുകാരും ഫായിസയോടു കാണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

Related posts