മട്ടന്നൂര്‍ പഴശി കോവിലകം പൊളിക്കുന്നതിനെതിരേ നാട്ടുകാരുടെ കമ്മിറ്റി

KNR-KOVILAKOMമട്ടന്നൂര്‍: കേരളവര്‍മ പഴശിരാജയുടെ പിന്‍തലമുറക്കാര്‍ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം പൊളിച്ചുവില്‍ക്കാനുള്ള തീരുമാനത്തിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി. കോവിലകം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു മട്ടന്നൂര്‍ നഗരസഭാധ്യക്ഷന്‍ കെ.—ഭാസ്കരന്റെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ചിരിക്കുകയാണ്.    പഴശിരാജയുടെ പിന്‍തലമുറക്കാര്‍ക്കു താമസിക്കുന്നതിനാണു 100 വര്‍ഷം മുമ്പ് ഇരുനില കോവിലകം പണിതത്. നാലേക്കറോളം സ്ഥലത്താണു കോവിലകം സ്ഥിതിചെയ്യുന്നത്. കോവിലകം പൊളിക്കുന്നതിനു മുന്നോടിയായി കോവിലകത്തെ വീട്ടുപകരണങ്ങളും മറ്റും നേരത്തെ വില്പന നടത്തിയിരുന്നു.

പഴശിയുടെ രക്തസാക്ഷിത്വത്തോടെ നശിപ്പിക്കപ്പെട്ട പഴശി കോവിലകത്തു നിന്നു ശേഷക്കാര്‍ അഭയം പ്രാപിച്ച പഴശി ശിവവിഷ്ണു ക്ഷേത്രത്തിനു സമീപത്തായിട്ടാണു പഴശി കോവിലകം നിര്‍മിച്ചിരുന്നത്.  കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്തു ചരിത്ര സ്മാരകമാക്കണമെന്നാവശ്യപ്പെട്ടു പഴശി കോവിലകത്തു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തു മുന്‍ കേന്ദ്ര ആഭ്യന്ത്രരമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍, മന്ത്രിമാരായിരുന്ന കെ.—സി.—ജോസഫ്, കെ.—പി.—മോഹനന്‍ എന്നിവരും എംഎല്‍എമാരെയും ജനപ്രതിനിധികളെയും നാട്ടുകാരെയും പങ്കെടുപ്പിച്ചു യോഗം ചേര്‍ന്നിരുന്നു.

കോവിലകം സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇല്ലാതായതോടെയാണ് അവകാശികള്‍ കോവിലകം പൊളിച്ചുവില്പന നടത്തുന്നത്. പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ കോവിലകം പൊളിക്കുമെന്നാണ് അറിയുന്നത്.  ഇതിനിടെയാണ് നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചത്. കോവിലകത്തു നടന്ന യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ കെ.—ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. കോവിലകം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്  സര്‍ക്കാരിനെ സമീപിക്കാനും പൊളിക്കരുതെന്ന് പറഞ്ഞ് കോവിലകം അവകാശികളെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന് ഏറ്റെടുക്കാന്‍ പ്രയാസ—മുണ്ടെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിച്ചു കോവിലകം സംരക്ഷിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Related posts