വീട്ടമ്മ കുത്തേറ്റ് മരിച്ച കേസ്: ഒളിവില്‍പോയ പ്രതിയെ കണ്ണൂരില്‍ നിന്നും അറസ്റ്റു ചെയ്തു

tvm-arrestആറ്റിങ്ങല്‍: വീട്ടമ്മ കുത്തേറ്റ് മരിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. വെട്ടൂര്‍ വയലില്‍ വീട്ടില്‍ ബദറൂദ്ദീന്റെ മകന്‍ നസറൂദീന്‍(36)നെയാണ് കണ്ണൂര്‍ ഷാഡോ പോലീസിന്റെ സഹായത്തോടെ കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  25 ന് വൈകുന്നേരം പ്രതി നസറൂദീന്‍ മദ്യപിച്ച് ഭാര്യ സഹോദരി താമസിക്കുന്ന വക്കം വലിയപളളയ്ക്ക് സമീപം അടിയാന്‍വിളാകം ഷാജന്‍ നിവാസില്‍ എത്തികുയും ഭാര്യ സഹോദിരിയായ ജെസിയുമായി കുടുംബ കാര്യങ്ങളില്‍ വാക്ക് തര്‍ക്കം നടക്കുകയും ചെയ്തു. അതിന് ശേഷം നസറുദീന്‍ ജെസിയെ കത്തി കൊണ്ട് അക്രമിക്കുകയായിരുന്നു.

അക്രമത്തില്‍ ജെസിക്ക് രണ്ട് കുത്തേറ്റു.  ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന ജെസിയുടെ ഭര്‍ത്താവിന്റെ മാതാവ് ഷാഹിന(52) നസറൂദീനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ്  ഷാഹിനയ്ക്ക് കുത്തേറ്റത്. കുത്ത് മാരകമായതിനാല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.  പരിക്കേറ്റ ജെസിയെ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൃത്യത്തിന്  ശേഷം പ്രതി ബൈക്കും മൊബൈല്‍ ഫോണും ഉപേക്ഷിച്ച് വര്‍ക്കലയില്‍ എത്തുകയും അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

പ്രതി കണ്ണൂരില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് കടയ്ക്കാവൂര്‍ പോലീസ് കണ്ണൂര്‍ ഷാഡോ പോലിസും സംയുക്തമായാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. ജില്ലാ പോലീസ് മേധാവി ഷെഫീക് അഹമ്മദിന്റെ നിര്‍ദേശപ്രകാരം. കടയ്ക്കാവൂര്‍ സിഐ മുകേഷ്, എസ് ഐ സഫീര്‍, എഎസ്‌ഐ മനോഹരന്‍, ഹരീഷ്, സിപിഒ ജോര്‍ജ്‌മോസഫ്, ശ്രീനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ്‌ചെയ്ത്. പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts