കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കാതെ മുഖ്യമന്ത്രിയും സംഘവും; അധികാരത്തില്‍ വന്നാല്‍ ജലചൂഷക കമ്പനികള്‍ക്കെതിരെ നടപടി: കാനം

KANAMപാലക്കാട്: കേരളം കടുത്ത വരള്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കാതെ മുഖ്യമന്ത്രിയും സംഘവും ഇരുട്ടില്‍ തപ്പുകയാണെന്നു സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍.    കുടിവെള്ളമില്ലാതെ ഒരുമാസമായി പലമേഖലകളും ദുരിത മനുഭവിച്ചിട്ടും അതു പരിഹരിക്കുന്നതിനു നടപടിയെടുക്കാത്ത മുഖ്യമന്ത്രി ഇനിയെങ്കിലും സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരി പാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പെപ്‌സി മാത്രമല്ല കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വന്‍കിട ജലചൂഷണ കമ്പനികള്‍ക്കെതിരെ നിയമനിര്‍മാണം കൊ ണ്ടുവന്നു നിയന്ത്ര ണം ഏര്‍പ്പെടുത്തും. എല്‍ഡിഎഫ് ഭരണത്തില്‍ വന്നാല്‍ സം സ്ഥാനത്തെ വരള്‍ച്ച നേരിടുന്നതിനും, തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളാവും ആദ്യം ആവിഷ്കരിക്കുക. സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ വരുത്തിയ കുറവു പിന്‍വലിച്ചുകൊണ്ടു ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിന് ഇനി വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും കൃഷി മോനിട്ടറിംഗ് സംവിധാനം നടപ്പാക്കുന്നതിനും പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും കാനം പറഞ്ഞു.

നിര്‍ഭയ വിഷയത്തില്‍ സ്ത്രീ കള്‍ക്ക് അനുകൂലമായ നിയമഭേദഗതികള്‍ ഉണ്ടായെങ്കിലും പിന്നീട് അക്കാര്യങ്ങളുടെ മോണിട്ടറിംഗ് സംവിധാനങ്ങളില്‍വന്ന പിഴവാണു പെരുമ്പാവൂരിലെ ക്രൂരതകള്‍ക്കു വഴിവച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്‍ പരാജയമായിമാറി. എല്‍ഡി എഫ് അധികാരത്തിലെത്തിയാല്‍ സ്ത്രീ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കി പ്രതേ്യകം പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

സംസ്ഥാനത്തു കുഴല്‍ കിണറുകള്‍ നിയന്ത്രിക്കുന്നതിനു നിയമം കൊണ്ടുവരുമെന്നും പാലക്കാട്ടെ പെപ്‌സി മാത്രമല്ല വന്‍കിട ജലചൂഷണ കമ്പനികളുടെ അമിതജലദുരൂപയോഗത്തിനെതിരേ നടപടിയെടുക്കുമെന്നും കാനം അറിയിച്ചു. നിയമം അനുസരിക്കുന്നതിനാണെന്നും ഇന്നു നിയമലംഘനങ്ങളാണു സാര്‍വത്രികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംസ്ഥാന എക്‌സി. അംഗം വി. ചാമുണ്ണി, ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയന്‍ കുനിശ്ശേരി എന്നിവരും പങ്കെടുത്തു.

Related posts