കുടിവെള്ള ക്ഷാമത്തിനിടയിലും പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക്

knr-waterതളിപ്പറമ്പ്: കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാതെ ജനം കഷ്ടപ്പെടുമ്പോള്‍ കഴിഞ്ഞ ഒരുമാസക്കാലമായി വാട്ടര്‍ അഥോറിറ്റി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാക്കികളയുന്നതായാണ് പരാതി.  തളിപ്പറമ്പ് ദേശീയപാതയോരത്തെ ഇന്ത്യന്‍ കോഫി ഹൗസിന് മുന്നിലായിട്ടാണ് പൈപ്പ് പൊട്ടി ജലം പാഴാവുന്നത്. ഒരു മാസത്തോളമായി 24 മണിക്കൂറും വെള്ളം കുത്തിയൊലിച്ച് ഓവുചാലിലേക്ക് ഒഴുകിപ്പോവുകയാണ്.

നാട്ടുകാര്‍ വാട്ടര്‍ അഥോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞുനോക്കാന്‍ പോലും തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടെ വീതികൂട്ടി ടാര്‍ ചെയ്തത്. പൈപ്പ് ശരിയാക്കാന്‍ ടാര്‍ ചെയ്ത ഭാഗം വലിയതോതില്‍ വെട്ടിപ്പൊളിക്കേണ്ടി വരുമെന്നതാണ് വാട്ടര്‍ അഥോറിറ്റി ഇതില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ കാരണമെന്നറിയുന്നു.

Related posts