കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തിരുവള്ളൂര്‍ മുരളി

KKD-MURALIവടകര: കോണ്‍ഗ്രസ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരെ നിരാശപ്പെടുത്തുന്ന സമീപനമാണ് നേതൃത്വത്തിന്റെതെന്ന ആക്ഷേപവുമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി. മൂന്‍ ഡിസിസി സെക്രട്ടറിയായ മുരളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ രൂപീകരിച്ച സേവ് കോണ്‍ഗ്രസ് ഫോറം വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കവെ മുരളി നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചു.

യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷി ക്കാന്‍ നേതാക്കള്‍ക്ക് താല്‍പര്യമില്ല. കോണ്‍ഗ്രസിനെ കുഴിച്ചുമൂടാന്‍ ശ്രമിച്ചവരിന്ന് നേതാക്കളായി വിലസുകയാണ്. തങ്ങളെ വേണ്ടാത്ത പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പു ഫണ്ടില്‍നിന്ന് 25 ലക്ഷം എങ്ങോട്ടാണ് പോയതെന്ന് താന്‍ തുറന്നു പറഞ്ഞാല്‍ പല കോണ്‍ഗ്രസ് നേതാ ക്കളും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് മുരളി ഓര്‍മിപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പങ്കുപറ്റിയവര്‍ ഇന്നും നേതാക്കളായി രാഷ്ട്രീയത്തിലുണ്ട്. ചിലര്‍ സ്ഥാനാര്‍ഥി കളുമാണ്. പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ തെരഞ്ഞെ ടുപ്പു ഫണ്ട് അടിച്ചുമാറ്റി യെന്ന ആരോപണം ഉണ്ടായത്. എഐസിസി കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കളുടെ തെരഞ്ഞെടുപ്പ് ചെലവിനായി കൊണ്ടുവന്ന തുകയാണിത്. ഇതിന്റെ കണക്ക് കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. പണം എവിടെപ്പോയെന്ന് വ്യക്തമാക്കാന്‍ മുല്ലപ്പള്ളിയും കോണ്‍ഗ്രസ് നേതാക്കളും തയ്യാറാവണമെന്നും മുരളി ആവശ്യപ്പെട്ടു.

മുരളിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ ക്കാന്‍ തീരുമാനിച്ചതായി സേവ് കോണ്‍ഗ്രസ് ഫോറം ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് സെക്രട്ടറി രമേശ് നൊച്ചാട് അധ്യക്ഷത വഹിച്ചു. നെടുങ്കുനി രാജന്‍, പറമ്പത്ത് കുഞ്ഞികൃഷ്ണന്‍, സി.വി.ഹമീദ്, മനോജ് മുതുവന, മുകുന്ദന്‍ മരുതോങ്കര, നോബിള്‍, കെ.പി.വിനോദ്, സി.ആര്‍.സജിത് എന്നിവര്‍ പ്രസംഗിച്ചു.

Related posts