ജര്‍മനിയുള്‍പ്പെടെ 55 രാജ്യങ്ങളില്‍നിന്നു മാര്‍സ് ചോക്ലേറ്റുകള്‍ തിരികെ വിളിക്കുന്നു

mars-chocolateബെര്‍ലിന്‍: വന്‍കിട ചോക്ലേറ്റ് നിര്‍മാതാക്കളായ മാര്‍സ് ജര്‍മനിയുള്‍പ്പെടെ 55 രാജ്യങ്ങളില്‍നിന്നു ചോക്ലേറ്റുകള്‍ തിരികെവിളിക്കുന്നു.

നെതര്‍ലന്‍ഡ്‌സിലെ വേഗലിലെ പ്ലാന്റില്‍ നിര്‍മിച്ച ചില സ്‌നിക്കേഴ്‌സ് ചോക്ലേറ്റ് പാക്കറ്റുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടത്തിയതിനെത്തുടര്‍ന്നാണ് തിരിച്ചുവിളിക്കല്‍ നടപടി പ്രഖ്യാപിച്ചത്. 2015 ജൂണ്‍ 19 മുതല്‍ 2016 ജനുവരി 8 വരെയുള്ള സമയത്ത് കമ്പനി ഉത്പാദിപ്പിച്ച ചോക്ലേറ്റ് ഇനങ്ങളാണു തിരികെ വിളിച്ചിരിക്കുന്നത്. മാഴ്‌സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കിവേ, സെലിബ്രേഷന്‍സ് എന്നീ ഇനങ്ങളാണു തിരിച്ചു വിളിച്ച പട്ടികയിലുള്ളത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ ജര്‍മനിയിലാണു പ്ലാസ്റ്റിക്കിന്റെ അംശം കണ്ടത്തിയത്. കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയിലാണ് ഈ ചോക്ലേറ്റുകള്‍ എത്തിയിട്ടുള്ളത്. ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇനങ്ങളാണു മാഴ്‌സ്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നാണ് തിരിച്ചുവിളിക്കല്‍ കൂടുതലായി ബാധിക്കുന്നത്. എന്നാല്‍, യുഎസിനെ മാഴ്‌സിന്റെ തിരിച്ചുവിളിക്കല്‍ നടപടി ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിന്റെ അംശം ചോക്ലേറ്റില്‍ എത്രമാത്രം കലര്‍ന്നിട്ടുണ്ടടന്നു തിട്ടപ്പെടുത്താനാവില്ലന്നും കമ്പനി പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts