തെരുവന്‍പറമ്പ് സ്‌ഫോടനം; ഒരാള്‍ അറസ്റ്റില്‍; സ്‌ഫോടന സ്ഥലത്തുനിന്നും ലഭിച്ച കൈവിരലുകള്‍ ഫോറന്‍സിക് ലാബിലേക്കയച്ചു

bOMBനാദാപുരം: കല്ലാച്ചിക്കടുത്ത തെരുവന്‍ പറമ്പില്‍ സ്റ്റീല്‍ ബോംബ് നിര്‍മാണത്തിനിടയില്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവ് അറസ്റ്റില്‍. ചേലക്കാട് പൂശാരിമുക്ക് സ്വദേശി വണ്ണാന്റെ മീത്തല്‍ ലിനേഷി(26)നെയാണ് നാദാപുരം  എസ്‌ഐ എം. ബി.രാജേഷ് അറസ്റ്റ് ചെയ്തത്. പ്രതിയെ കനത്ത സുരക്ഷയില്‍ ഞായറാഴ്ച്ച ഉച്ചയോടെ സ്‌ഫോടന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാത്രി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ ഇയാളെ പോലീസ് ആശുപത്രിയില്‍നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു.

ബുധനാഴ്ച രാത്രിയാണ് തെരുവന്‍ പറമ്പിലെ കിണമ്പ്രകുന്നിന്‍ നിര്‍ദ്ദിഷ്ട ഗവ. കോളജിലേക്ക് നിര്‍മിച്ച റോഡില്‍ സ്റ്റീല്‍ ബോംബ് നിര്‍മിക്കുന്നതിനിടയില്‍ സ്‌ഫോടനം ഉണ്ടാവുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മറ്റുള്ളവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. ബോംബ് നിര്‍മാണത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ലിനേഷെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് ബോംബിന്റെ ചീളുകള്‍ തെറിച്ച് മുഖത്തും മറ്റും പരിക്കേറ്റിരുന്നു.

നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. സ്‌ഫോടനസ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയ രണ്ട് കൈ വിരലുകളും നഖങ്ങളും ഡി എന്‍ എ പരിശോധനക്കും മറ്റുമായി തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക്ക് ലബോറട്ടറിയിലേക്ക് അയച്ചു. പരിക്കേറ്റവരുടെ രക്ത സാമ്പിളുകളുമായി ഇവ താരതമ്യം ചെയ്ത് പരിശോധിക്കും.കൂടാതെ പരിക്കേറ്റ് നിലവിലുള്ള അഞ്ചുപേരെ കൂടാതെ മറ്റാരെങ്കിലും ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാനാണ് വിരലുകള്‍ വിദഗ്്ദ പരിശോധനക്കയക്കുന്നത്. ബോംബ് നിര്‍മാണത്തിന് പുറത്ത് നിന്നും സഹായം ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴിയില്‍ നിന്നാണ് പരിക്കേറ്റവരെയും അറസ്്റ്റിലായ യുവാവിനെയും കൂടാതെ സ്േഫാടന സമയത്ത് കിണമ്പ്രകുന്നില്‍ ഉണ്ടായിരുന്നവരെക്കുറിച്ച്  പോലീസിന് വിവരം ലഭിച്ചത്. കൂടാതെ പ്രതികളെ മോട്ടോര്‍ ബൈക്കില്‍ എത്തിച്ചവരെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യേഗസ്ഥന്‍ പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന പ്രകാരം അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. പടംതെരുവന്‍ പറമ്പില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ തെളിവെടുക്കുന്നു.

Related posts