തോടുകളില്‍ മാലിന്യം; പകര്‍ച്ചവ്യാധി ഭീഷണിയില്‍ നഗരം

tcr-malinajalamഇരിങ്ങാലക്കുട: ടൗണിലെ ഒട്ടുമിക്ക തോടുകളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍. മഴകാലം ശക്തമാകുന്നതോടെ കാനകളില്‍ വെള്ളം നിറഞ്ഞ് ഒഴികിപോകാന്‍ സാധിക്കാതെ വെള്ളക്കെട്ടും മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയേറി. തോടിനു പരിസരത്തെ കിണറുകളിലെ വെള്ളം ഇപ്പോള്‍ തന്നെ മലിനമായി തുടങ്ങി.  സമൂഹത്തിലെ പല പകല്‍മാന്യന്മാരും വീടുകളിലെയും സ്ഥാപനങ്ങ ളിലെയും മാലിന്യം കാനകളില്‍ നിക്ഷേപിക്കുന്നത് ശീലമാക്കിയിരി ക്കുകയാണ്.

വീടുകളില്‍ നിന്നും മാലിന്യം നഗരസഭയുടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുന്നുണ്ടെങ്കിലും പലരുടെയും വീടുകളിലെ മാലിന്യനീക്കം കാനകള്‍ വഴിയാണ്. അധികം താമസക്കാരില്ലാത്ത വിജനമായ റോഡിലും മാലിന്യ നിക്ഷേപത്തിന് കുറവില്ല. റോഡില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കാനകള്‍ വേനല്‍കാലത്തെ മാലിന്യനിക്ഷേപം മൂലം മിക്കയിടത്തും മൂടിയ നിലയിലാണ്. മാത്രവുമല്ല എലികളുടെയും ഇഴജന്തുക്കളുടെയും ആവസകേന്ദ്രവുമാണ് ടൗണിലെ പല കാനകളും. ചെറിയതോതില്‍ മലിനജലം കെട്ടിനില്‍ക്കുന്ന കാനകള്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുണ്ട്. വെള്ളം ഒഴുകി പോകേണ്ട തോടുകളില്‍ പലയിടത്തും കാടുകയറി കിടക്കുന്നതും തോടുകള്‍ വൃത്തിയാക്കാത്തതും വെള്ള ക്കെട്ടിന് കാരണമാകും.

Related posts