ഗാന്ധിനഗർ: കോവിഡിന്റെ മറവിൽ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) വഴി നടത്തുന്ന നിയമനങ്ങളിൽ യോഗ്യത ഇല്ലാത്തവരെ തിരുകികയറ്റുന്നതായി ആക്ഷേപം.
മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ 14,000രൂപ ശന്പളത്തിൽ എക്സ്റേ ടെക്നീഷ്യന്മാരെ നിയമിച്ചതിലാണു മതിയായ യോഗ്യതയില്ലെന്ന് ആരോപണം.
കോട്ടയം ജില്ലാ ആരോഗ്യ കേരളം പ്രോഗ്രാം മാനേജറുടെ നിർദ്ദേശപ്രകാരം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നിയമനം നടന്നത്.
കൃത്യമായ അറിയിപ്പുകളോ അഭിമുഖമോ നടത്താതെയാണ് നിയമിച്ചതെന്നും പറയുന്നു.
യോഗ്യതയില്ലാത്തവരെ നിയമിച്ചാൽ പരിചയക്കുറവ് മൂലം എക്സറേ എടുക്കുന്പോഴുണ്ടാകുന്ന പ്രകാശരശ്മികൾ രോഗികളുടെ ഗുരുതരമായ ആരോഗ്യപ്രശ്നത്തിനു കാരണമാകുമെന്നും പറയുന്നു.