തരിയോട്: കുടിയേറ്റമേഖലയില്‍ ആദ്യ നാളുകളില്‍ കര്‍ഷകന്റെ ജീവിത അത്താണിയായിമാറിയ കറുക പുല്ലും വാറ്റ് പുരകളും ഓര്‍മകളിലേക്ക് ചേക്കേറിയിട്ട് കാലം ഏറെയായി. വാണ്യജ്യടിസ്ഥാനത്തില് നടന്നിരുന്ന വ്യാപാരം പാരുസ്ഥികമായ പലകാരണങ്ങള്‍ കൊണ്ടും ഇല്ലാതായി. കാപ്പിയും കുരുമുളകും ഉത്പാദിപ്പിക്കുന്നതിനു മുമ്പേ കുടിയേറ്റ കര്ഷകന് ആദ്യം ചെയ്തിരുന്നത് തൈലപ്പുല്‍ കൃഷിയായിരുന്നു. വയനാടിന്റെ ഭൂപ്രകൃതിക്ക് ഏറെ യോജിച്ച കൃഷിയുമായിരുന്നു.കാല് നൂറ്റാണ്ട് മുമ്പുവരെ ജില്ലയിലെ എല്ലാമേഖലകളിലും വാറ്റു പുരകളുണ്ടായിരുന്നു. എളുപ്പത്തില്‍ ചെയ്യാവുന്ന കൃഷി എന്ന നിലയ്ക്കായിരുന്നു തെരുവ പുല് കൃഷി ചെയ്ത് തുടങ്ങിയത്. മുന്നുമാസം കൊണ്ട് വിളവെടുക്കാം എന്നുള്ളതാണ് ഈ കൃഷിയുടെ പ്രത്യേകത.
വര്‍ഷത്തില്‍ നാലു തവണ പുല്ലുമുറിച്ച് തൈലം വാറ്റിയെടുക്കാം. വലിയ ഓയില്‍ ഡ്രമ്മുകള്‍ ഉപയോഗിച്ച് പ്രത്യേകതരം അടുപ്പുണ്ടാക്കി വാറ്റിയാണ് തൈലം എടുക്കുക. ഓരുകാലത്ത് നല്ല വിപണി സാധ്യതയുള്ള കൃഷി പിന്നീട് വിറക്കിന്റെ ക്ഷാമം, തോഴിലാളികളെ കിട്ടാനിലാത്ത അവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ നിലച്ചു. 10 വര്‍ഷം മുമ്പുവരെ തരിയോട്, വെള്ളമുണ്ട, പേരിയ, കാട്ടിമൂല എന്നിവിടങ്ങളില്‍ വാറ്റു പുരകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാല്‍ ഇന്ന അതിപ്പോള്‍ കാണാനുമില്ല. ആയൂര്വേദമരുന്നുകള്ക്ക് ഉപയോഗിച്ചിരുന്ന പുല്‍തൈലത്തിന്റെ വലിയൊരു പങ്കും വയനാട്ടില്‍ നിന്നായുരുന്നു ഒരുകാലത്ത് ഇന്നത് മറ്റ് പ്രദേശങ്ങളെ ആശ്രയിച്ചാണ്.