അങ്കമാലി ; കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

EKM-CONGRESSഅങ്കമാലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി നിയോജക മണ്ഡലം കോണ്‍ഗ്രസ് (ഐ)ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴായിരത്തോളം വോട്ടുകള്‍ക്ക് കേരളാ കോണ്‍ഗ്രസ് ( ജേ ജബ്) ലെ ജോണി നെല്ലൂര്‍ പരാജയപ്പെട്ട മണ്ഡലമാണ്. അങ്കമാലിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. മണ്ഡലത്തിലെ രണ്ട് ജില്ലാഡി വിഷനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ 20,000 ലധികം വോട്ടിന്റെ  ലീഡ് കോണ്‍ ഗ്രസിന് നേടാനായിരുന്നു.കൂടാതെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അങ്കമാലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പി.സി.ചാക്കോയ്ക്ക് ആറായിരത്തിലധികം വോട്ടിന്റെ ഭുരിപക്ഷം ഉണ്ടായിരുന്നു.

മറ്റെല്ലാ മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ അങ്കമാലി കോണ്‍ ഗ്രസിനൊപ്പമായിരുന്നു. 13 ബ്ലോക്ക് പഞ്ചായത്തുസീറ്റുകളില്‍ 10 എണ്ണത്തില്‍ കോണ്‍ഗ്രസിനു വിജയിക്കാനായിരുന്നു.  കോണ്‍ഗ്രസ് നേതൃത്വം മണ്ഡലത്തിലെ നേതാക്കളുടെ അ ഭി പ്രായം ആരാഞ്ഞപ്പോള്‍ ഐകകണ്‌ഠേന ഇ തേ നിലപാടാണ് ഉയര്‍ന്നത്. ഒന്‍ പത് മണ്ഡലം പ്രസിഡന്റുമാര്‍, രണ്ടു ബ്ലോക്ക് പ്രസിഡന്‍റുമാര്‍, 11 ഡി.സി സി ഭാരവാഹികള്‍ രണ്ടു  കെപിസിസി  ഭാരവാഹികള്‍ എന്നിവരോടാണ് നേതൃത്വം അഭിപ്രായം ആരാഞ്ഞത്.

ജോണി നെല്ലൂരിന് സുരക്ഷിതമായ മറ്റേതെങ്കിലും മണ്ഡലം നല്‍കണമെന്നാണ് ഏക സ്വരത്തില്‍ ആവശ്യപ്പെട്ടത്. ജോണി നെല്ലൂരിനെ മാറ്റണമെന്നതില്‍  ഏക സ്വരത്തില്‍ നിന്നെങ്കിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഗ്രൂപ്പ് നോക്കിയാണ് ലിസ്റ്റുകള്‍ നല്‍കിയിട്ടുളത്. എ ഗ്രൂപ്പ് ആ റ്  പേരടങ്ങിയ ലിസ്റ്റ് നല്‍കിയപ്പോള്‍  മറ്റു ഗ്രൂപ്പില്‍ പെട്ട നേതാക്കള്‍ അവരവുടെ പേരുകളാണ് ഉയര്‍ത്തിക്കാട്ടിയത്. കോണ്‍ഗ്രസ് (ഐ) സീറ്റ് ഏറ്റെടുത്താല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകും എന്ന പ്രതീതി ഉണര്‍ത്താന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ആരായാലും കൈപ്പത്തി ചിഹ്നം വന്നാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന വികാരമാണ് മണ്ഡലത്തില്‍ ഉയരുന്നത്.

Related posts