അട്ടിമറിക്ക് പിന്നിലാര്? വന്ധ്യംകരണം നടത്തി മൃഗാശുപത്രി വളപ്പിലെ കൂട്ടിലടച്ച നായ്ക്കളെ സാമൂഹ്യവിരുദ്ധര്‍ തുറന്നുവിട്ടു; അഴിച്ചുവിട്ട നായ്ക്കളുടെ മുറിവ് ഉണങ്ങില്ലെന്ന് ഡോക്ടര്‍മാര്‍

alp-dogചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തില്‍ വന്ധ്യംകരണം നടത്തി മൃഗാശുപത്രി വളപ്പില്‍ ഇരുമ്പുകൂട്ടില്‍ സൂക്ഷിച്ചിരുന്ന നായ്ക്കളെ സാമൂഹ്യവിരുദ്ധര്‍ തുറന്നുവിട്ടു. ഇന്നലെ രാവിലെയാണ് നായ്ക്കളെ പിടികൂടി കൂട്ടിലാക്കി മൃഗാശുപത്രിയിലെത്തിച്ച് വന്ധ്യംകരണം നടത്തിയത്. ഇതിനുശേഷം സുരക്ഷിതമായി സൂക്ഷിച്ച നായ്ക്കളെയാണ് തുറന്നുവിട്ടത്. ശസ്ത്രക്രിയ നടത്തി പേ വിഷബാധയ്‌ക്കെതിരേ കുത്തിവയ്പ്പും എടുത്ത് മൂന്നുദിവസം സംരക്ഷിച്ച് മുറിവ് ഉണങ്ങിയശേഷം പിടികൂടിയ സ്ഥലത്തുതന്നെ ഇവയെ തുറന്നുവിടുന്ന പദ്ധതിയാണ് നഗരസഭ ആവിഷ്കരിച്ചിരിക്കുന്നത്.

ഇതനുസരിച്ച് രണ്ടുലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത്തരത്തില്‍ ആവിഷ്കരിച്ച പദ്ധതിയാണ് ആദ്യദിനംതന്നെ അട്ടിമറിക്കപ്പെട്ടത്. ഇങ്ങനെ അഴിച്ചുവിട്ട നായ്ക്കളുടെ മുറിവ് ഉണങ്ങില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തിനെതിരേ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

Related posts