അത് സത്യമല്ല! അമിറുളുമായി വാക്കേറ്റം ഉണ്ടായിട്ടില്ല; കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നതിനിടെ പ്രതി ഒളിഞ്ഞുനോക്കിയെന്നതു വാസ്തവ വിരുദ്ധമാണെന്നും പ്രദേശവാസികള്‍

jisha-homeപെരുമ്പാവൂര്‍: ജിഷയുടെ കൊലയാളി അമിറുള്‍ ഇസ്‌ലാമും തങ്ങളുടെ കോളനിയിലെ ഒരു സ്ത്രീയും തമ്മില്‍ കുളിക്കടവില്‍ വച്ചു വാക്കേറ്റമുണ്ടായതായി പറയുന്നത്  അടിസ്ഥാനരഹിതമാണെന്ന് ജിഷയുടെ വീടിനു സമീപമുള്ള ചക്കികല്ല് കോളനി നിവാസികള്‍. ഈ കോളനിയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലെ കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നതിനിടെ പ്രതി ഒളിഞ്ഞുനോക്കിയെന്നതു വാസ്തവ വിരുദ്ധമാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഈ കുളിക്കടവിലോ തോടിന്റെ വശങ്ങളിലോ ആര്‍ക്കും പതിങ്ങിയിരിക്കാനുള്ള യാതൊരുവിധ സൗകര്യവുമില്ല. പ്രദേശത്തെ തൊഴിലാളികളും കോളനി നിവാസികളും കുളിക്കാനായി തോടിനെ ആശ്രയിക്കാറുണ്ട്. ജിഷയും സ്ഥിരമായി ഇവിടെ കുളിക്കാനെത്തുമായിരുന്നു. എന്നാല്‍, ഇവിടെ പ്രതിയെന്നു പറയുന്ന അമിറുള്‍ ഇസ്‌ലാം കുളിക്കാനോ മറ്റോ എത്തിയിരുന്നതായി തങ്ങളാരും തന്നെ കണ്ടിട്ടില്ലെന്നും കോളനി നിവാസികള്‍ പറഞ്ഞു.

Related posts