കൊട്ടാരക്കര: കേരളത്തില്‍ തമ്പടിച്ചിട്ടുളള അന്യസംസ്ഥാന തൊഴിലാളികളില്‍ കൊടും ക്രിമിനലുകള്‍ ഉള്‍പ്പെട്ടിട്ടുളളതായി സൂചനകള്‍. ഇവരുടെ കാര്യത്തില്‍ പോലീസും ഭരണകൂടവും പുലര്‍ത്തുന്ന നിസംഗത ഭാവിയില്‍ സമാധാന ജീവിതം തകര്‍ക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇപ്പോള്‍ തന്നെ ഇവര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍വസാധാരണമാണ്. ഏറ്റവും ഒടുവില്‍ കൊല്ലം കൊട്ടിയത്ത് ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചിരുന്നു.
പുതുതലമുറയില്‍ ഇവിടെ വന്നു ചേര്‍ന്നിട്ടുളള അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷവും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരാണ്. ഇവര്‍ തമ്മിലുളള സംഘര്‍ഷങ്ങളും ഇവര്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമാണ് സമാധാന ജീവിതത്തിനു ഭീഷണിയായി തീര്‍ന്നിട്ടുളളത്. വ്യാജനോട്ടും മദ്യവും മയക്കുമരുന്നും കടത്തി നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സംഘങ്ങളിലെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവരും ഇവര്‍ക്കിടയിലുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്കു കടത്തുന്നതും ഇവരെ ഉപയോഗിച്ചാണ്. അയല്‍ രാജ്യങ്ങളില്‍ അച്ചടിക്കുന്ന വ്യാജനോട്ട് കേരളത്തിലേക്കു കടത്തുന്നതിനും വിപണനം ചെയ്യുന്നതിനും ഇവരെ ഉപയോഗിച്ചു വരുന്നു. പലജില്ലകളിലും ഇത്തരം കേസുകള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവിടെ മദ്യലഭ്യത കുറഞ്ഞപ്പോള്‍ സ്വന്തമായി മദ്യം നിര്‍മിക്കാന്‍വരെ തയാറായ ഇവര്‍ മാധ്യമ ശ്രദ്ധനേടിയത് അടുത്ത കാലത്താണ്. നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതിനും പ്രധാന പങ്കുവഹിക്കുന്നത് ഇക്കൂട്ടരാണ്.
രാജ്യസുരക്ഷക്കു ഭീഷണിയായ തീവ്രവാദ സംഘടനകളില്‍പെട്ടവര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുഴഞ്ഞു കയറിയിട്ടുളളതായി നേരത്തെതന്നെ രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. വനമേഖലകളില്‍ ഇവരുടെ സാന്നിധ്യം ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിലും ഇത്തരം നുഴഞ്ഞു കയറ്റക്കാര്‍ക്കു പങ്കുണ്ടോ എന്ന സംശയം ഇപ്പോള്‍ ബലപ്പെട്ടിട്ടുമുണ്ട്.
സ്വന്തം നാട്ടിന്‍ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ പോലും ഒളിത്താവളമായി ഇവിടം മാറ്റിവരികയാണ്. ആദ്യകാലത്ത് കേരളത്തില്‍ വന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അധ്വാനശീലരും സത്യസന്ധരുമായിരുന്നു. തൊഴിലാളിക്ഷാമം രൂക്ഷമായ ഇവിടെ അവരുടെ വരവ് അനുഗ്രഹവുമായിരുന്നു. മെച്ചപ്പെട്ട ശമ്പളം ലഭിച്ച അവര്‍ സ്വന്തം നാട്ടില്‍ നല്ല ജീവിതം കരുപിടിപ്പിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് അസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളുടെ ഒഴുക്ക് പിന്നീടുണ്ടായത്.
അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നും ബംഗാള്‍, ഒറീസാ ,ജാര്‍ഖണ്ഡ്, ആസാം, ആന്ധ്രപ്രദേശ്, കര്‍ണ്ണടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇവരിലധികവും എത്തുന്നത്. ആദ്യഘട്ടത്തില്‍ വന്നവര്‍ പുതുതലമുറായെ ഇവിടെ എത്തിക്കുന്ന ഏജന്റുമാരായി പ്രവര്‍ത്തിച്ച് ഇപ്പോള്‍ പണ സമ്പാദനവും നടത്തി വരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പലഘട്ടങ്ങളിലും ഉയര്‍ന്നു വന്നതാണങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ത്രിതലപഞ്ചായത്തുകളും പോലീസും റവന്യു തൊഴില്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയിട്ടുളളത്. ഇതിനു പിന്നില്‍പല കാരണങ്ങളും പറയുന്നുമുണ്ട്. ഇനിയെങ്കിലും ഗൗരവമായ സമീപനം ഇക്കാര്യത്തിലുണ്ടായില്ലെങ്കില്‍ സാമൂഹ്യജീവിതത്തെ അതു ഗുരുതരമായി ബാധിക്കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.