രാത്രി വീട്ടിലെത്തിയ സന്തോഷ് കാമുകിയായ കുഞ്ഞുമോളോട് വെള്ളംചോദിച്ചു, പതുങ്ങിവന്ന വിനോദ് തലയ്ക്കടിച്ചുവീഴ്ത്തി, മൃതദേഹവുമായി ഓട്ടോയില്‍ പോകുന്നതിനിടെ ‘ദൈവത്തിന്റെ ഇടപെടല്‍’ ഇടപെടല്‍ ഇങ്ങനെ

കോട്ടയംപുതുപ്പള്ളിക്കു സമീപം മാങ്ങാനം മുണ്ടകപ്പാടത്ത് തലയും ഉടലും വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ പയ്യപ്പാടി മലകുന്നം പുന്നാപറന്പില്‍ സന്തോഷ് ഫീലിപ്പോസിന്റെതാണെന്നു (34) തിരിച്ചറിഞ്ഞു. നികൃഷ്ടമായ രീതിയില്‍ കൊലപാതകം നടത്തി മൃതദേഹം കഷണങ്ങളാക്കി ചതുപ്പിലും തോട്ടിലും തള്ളിയെന്ന കേസില്‍ മീനടത്ത് വാടകയ്ക്കു താമസിക്കുന്ന ഗുണ്ട കമ്മല്‍ വിനോദ് (40), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന അച്ഛന്‍ രാജപ്പനെ (67) തലയ്ക്കടിച്ചുകൊന്ന കേസില്‍ പ്രതിയായ വിനോദ് ജയിലില്‍ നിന്നു രണ്ടര മാസം മുന്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വിനോദ് ജയിലിലായിരുന്ന കാലത്ത് ഭാര്യ കുഞ്ഞുമോളും സന്തോഷും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നെന്ന ധാരണയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി സന്തോഷിനെ കുഞ്ഞുമോളാണ് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചുകൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കുഞ്ഞുമോളുടെ സഹായത്തോടെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി രണ്ടിടങ്ങളിലായി എറിയുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.

പോലീസ് പറയുന്നതിങ്ങനെ-കുഞ്ഞുമോള്‍ ഫോണില്‍ വിളിച്ചതനുസരിച്ചു കഴിഞ്ഞ 23നു രാത്രി 10 മണിയോടെ സന്തോഷ് മീനടം പീടികപ്പടിയിലെ കമ്മല്‍ വിനോദിന്റെ വാടക വീട്ടിലെത്തി. സന്തോഷ് കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം എടുക്കാനായി കുഞ്ഞുമോള്‍ അകത്തേക്കു കയറിയ നേരത്തു സന്തോഷിനെ വിനോദ് അടിച്ചുവീഴ്ത്തി. വലിയ ആണികള്‍ പറിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പു ലിവര്‍ കൊണ്ടാണ് അടിച്ചത്. ഈ ലിവര്‍ ഇന്നലെ വിനോദിന്റെ വീട്ടില്‍ നിന്നു കണ്ടെത്തി. അടിയേറ്റു സന്തോഷിന്റെ തലച്ചോറിനു ക്ഷതം പറ്റിയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നു കുഞ്ഞുമോളുടെ സാന്നിധ്യത്തില്‍ വിനോദ്, സന്തോഷിന്റെ മൂക്കിനുമുകളില്‍ വീണ്ടും അടിച്ചെന്നും പൊലീസ് പറയുന്നു. സന്തോഷിന്റെ ശരീരം മുറ്റത്തരികിലെ വാഴച്ചുവട്ടിലേക്കു വലിച്ചു കൊണ്ടുപോയി മൂന്നു ഭാഗമായി അറത്തുമുറിച്ചു.

മുറിക്കാന്‍ ഉപയോഗിച്ച ഈ കത്തിയും പൊലീസ് ഇന്നലെ കണ്ടെത്തി. ശരീര ഭാഗങ്ങള്‍ മൂന്നു ചാക്കില്‍ കെട്ടി വിനോദ് ഓട്ടോറിക്ഷയുടെ സീറ്റിന്റെ താഴെ വച്ചു. കുഞ്ഞുമോളെയും കയറ്റി അര്‍ധരാത്രി ഓട്ടോയില്‍ പോയി. കൊടൂരാറ്റില്‍ നല്ല ഒഴുക്കുള്ള ഭാഗത്ത് ഉപേക്ഷിക്കാനായിരുന്നു പരിപാടി. ഓട്ടോ മാങ്ങാനത്തു വച്ചു നിന്നുപോയി. ആരെങ്കിലും കാണുമോ എന്ന പേടിയില്‍ ശരീരഭാഗങ്ങള്‍ അവിടെ ഉപേക്ഷിച്ചു. ബാക്കി വന്ന ഒരു ചാക്കുമായി ഓട്ടോ കുറെ ദൂരം തള്ളിനീക്കി. ഇറക്കമുള്ള ഭാഗത്ത് ഓട്ടോ സ്റ്റാര്‍ട്ടായി. തുടര്‍ന്നു തുരുത്തേല്‍പാലത്തിനു സമീപം മൂന്നാമത്തെ ചാക്കും ഉപേക്ഷിച്ചു. ഇതിലായിരുന്നു തലയുടെ ഭാഗങ്ങള്‍. രാത്രി തന്നെ ഓട്ടോറിക്ഷ കൊല്ലാട് ഭാഗത്തു കൊണ്ടുപോയി കഴുകി വൃത്തിയാക്കി. ഈ സമയത്തു ധരിച്ചിരുന്ന ഷര്‍ട്ട് വെള്ളത്തില്‍ ഒഴുക്കി. തിരിച്ചു വീട്ടില്‍ വന്ന് തറയിലും ഭിത്തിയിലും തെറിച്ച രക്തത്തുള്ളികള്‍ കഴുകി വൃത്തിയാക്കി. കോട്ടയം പുതുപ്പള്ളി റോഡില്‍ മന്ദിരം കവലയിലുള്ള മുണ്ടകപാടം കല്ലുങ്കിനു സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.

ദുര്‍ഗന്ധം വന്നതോടൈ പരിസരവാസികള്‍ നടതക്കതിയ തിരച്ചിലിലാണ് രണ്ടു ഭാഗങ്ങളായി മുറിച്ചു രണ്ട് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി തള്ളിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാലുദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലാിരുന്നു. ഒരു ചാക്കില്‍ കഴുത്തു മുതല്‍ അര വരെയുള്ള ഭാഗങ്ങളും അടുത്ത ചാക്കില്‍ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കനത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് റോഡരികിലെ പാടത്ത് ആരോ കോഴി മാലിന്യം തള്ളിയതാണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ടകിടന്ന കാലുകള്‍ കണ്ടത്. തുടര്‍ന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്നു ദിവസമായി പ്രദേശത്ത് ദുര്‍ഗന്ധമുണ്ടെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ദുര്‍ഗന്ധം രൂക്ഷമായത്. തുടര്‍ന്നാണ് ഇന്നലെ രാവിലെ ഇവിടെ പ്രദേശവാസി പരിശോധന നടത്തിയത്. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്. മൃതദേഹത്തില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന നിലയിലാണ്. അഴുകിയ ശരീരമായതിനാല്‍ ദുര്‍ഗന്ധം രുക്ഷമായിരുന്നു. കൊല്ലപ്പെട്ടത്് 40 വയസില്‍ താഴെ പ്രായമുള്ള പുരുഷനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെഷീന്‍ വാള്‍ പോലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നാണ് കരുതുന്നത്.

കഴുത്തിന് താഴ്ഭാഗം ഒരുചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയില്‍ വണ്ടിയില്‍ കൊണ്ടുവന്ന് തള്ളിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. നീലവരയന്‍ ഷര്‍ട്ടിന്റെ കൈകള്‍ മുട്ടിന് മുകളില്‍ മടക്കിവച്ചിട്ടുണ്ട്. കാല്‍ഭാഗങ്ങള്‍ കണ്ടെത്തിയ ചാക്കിനുള്ളില്‍ നിന്നും കാവിമുണ്ടും ഒരു വള്ളിചെരുപ്പും ലഭിച്ചു. വലത് കാലിന്റെ കണ്ണയോട് ചേര്‍ന്ന് മുറിഞ്ഞപോലെത്തെ പാടുകള്‍ കാണാം. പൂര്‍ണമായും അഴുകിയതിനാല്‍ മൃതദേഹത്തിലെ മറ്റ് അടയാളങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെട്ടിമുറിച്ച മൃതദേഹം മറ്റെവിടെയോ തള്ളാനായി കൊണ്ടുപോയതാകാമെന്നും അതിന് കഴിയാഞ്ഞതിനാലാവാം തിരക്കേറിയ പുതുപ്പള്ളി റോഡിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ചതെന്നും പൊലീസ് കണക്കുകൂട്ടുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ പഴകിയതിനാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ആരുടെതാണെന്നു കണ്ടെത്താനാകു.

കോട്ടയം ജില്ലാ പൊലീസ് ചീഫിന്റെ ചുമതലയുള്ള കറുപ്പ് സ്വാമിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന്റെ പഴക്കംമൂലം തെളിവുകള്‍ ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ തലയ്ക്കായി പ്രദേശത്തിന്റെ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്. കമ്മല്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് കസ്റ്റഡിയിലെടുത്തതും വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു. രണ്ടുപേരെയും പൊലീസ് രണ്ടിടത്തേക്കാണു കൊണ്ടുപോയത്. രണ്ടായിട്ടായിരുന്നു ചോദ്യം ചെയ്യലും. പരസ്പര വിരുദ്ധമായ കാര്യങ്ങളാണു വിനോദും കുഞ്ഞുമോളും പറഞ്ഞത്. ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായി കുഞ്ഞുമോളോടു പറഞ്ഞ് പൊലീസ് പുതിയ തന്ത്രം പയറ്റി. ഇതോടെ കുഞ്ഞുമോള്‍ നടന്ന സംഭവം എല്ലാം ഏറ്റുപറഞ്ഞു. ഭാര്യ കുറ്റം സമ്മതിച്ചെങ്കിലും ആദ്യം കമ്മല്‍ വിനോദ് ഒന്നും സമ്മതിച്ചിരുന്നില്ല.

താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മുന്‍പ് പിതാവിനെ കൊലപ്പെടുത്തി അറസ്റ്റിലായപ്പോഴും വിനോദ് ഇതേപോലെയാണു പ്രതികരിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍മിച്ചു. കുഞ്ഞുമോള്‍ എല്ലാം തുറന്നുപറഞ്ഞ കാര്യം പൊലീസ് വിനോദിനെ അറിയിച്ചു. അങ്ങനെ വിനോദും വഴങ്ങി. അപ്പോഴേക്കും സന്തോഷിന്റെ തലയുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പിന്നെ പൊലീസിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. വിനോദിനെയും കുഞ്ഞുമോളെയും തെളിവെടുപ്പിനായി കൊണ്ടുപോയി. മീനടത്തെ വാടകവീട്ടിലും മൃതദേഹം കണ്ട സ്ഥലങ്ങളിലും തെളിവെടുപ്പു നടത്തി. ഇവിടെ പൊലീസിനു മുന്നില്‍ കുറ്റം സമ്മതിച്ചു വിനോദ് പൊട്ടിക്കരഞ്ഞു. വിനോദ് പറഞ്ഞിട്ടാണ് സന്തോഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നാണു കുഞ്ഞുമോളുടെ മൊഴി. അങ്ങനെ ചെയ്തില്ലെങ്കില്‍ തന്നെ കൊല്ലുമെന്നു വിനോദ് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞുമോള്‍ മൊഴികൊടുത്തു.

Related posts