അമ്പയര്‍മാരുടെ തീരുമാനത്തില്‍ ധോണിക്കു നിരാശ

sp-dhoniഫ്‌ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാമത്തെ ട്വന്റി-20 മത്സരം ഉപേക്ഷിക്കേണ്ടിവന്നതില്‍ നിരാശയുണെ്ടന്ന് മഹേന്ദ്രസിംഗ് ധോണി. ഇടയ്ക്ക് മഴ നിന്നെങ്കിലും മൈതാനം മത്സരത്തിനു യോഗ്യമല്ലെന്നു പറഞ്ഞ് അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇത് ധോണിക്ക് രസിച്ചില്ല. മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതോടെ ആദ്യമത്സരം ജയിച്ച വെസ്റ്റിന്‍ഡീസ് പരമ്പര 1- 0 ന് സ്വന്തമാക്കി. സമീപ ഭാവിയില്‍ തീരെ നിറംമങ്ങിയ പ്രകടനമാണ് ധോണിയില്‍ നിന്ന് ഉണ്ടാവുന്നത്. അത്യവശ്യഘട്ടങ്ങളില്‍ മത്സരം ജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയാറില്ല. ഇത് വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.

രണ്ടാം മത്സരം ജയിച്ച് പരമ്പര സമനിലയാക്കാനുള്ള സുവര്‍ണാവസരമാണ് അമ്പയര്‍മാരുടെ തീരുമാനം മൂലം നഷ്ടപ്പെട്ടത്. ഇന്നലത്തേത് ഉപേക്ഷിക്കാന്‍മാത്രം മോശമായ അവസ്ഥയായിരുന്നില്ല. ഇതിലും മോശമായ സ്ഥിതിയില്‍ ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2011ലെ ഇംഗ്ലണ്ട് പര്യടനം അതിന് ഉദാഹരണമാണ്. അന്ന് മിക്കവാറും എല്ലാ ഏകദിനങ്ങളും മഴഭീഷണിയിലാണ് നടന്നത്. വളരെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലും കളികള്‍ നടന്നിരുന്നു.

അന്ന് ആര്‍ക്കും മത്സരം ഉപേക്ഷിക്കണമെന്നില്ലായിരുന്നു. വിന്‍ഡീസ് നിരയില്‍ 150 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയാന്‍ ഷോയിബ് അക്തര്‍ ഒന്നും ഇല്ലല്ലോ. ബൗളര്‍മാര്‍ക്ക് റണ്‍ അപ്പിന് ആവശ്യത്തിന് സ്ഥലമില്ലെന്ന അമ്പയര്‍മാരുടെ വാദം അത്രശരിയാണെന്നു ഞാന്‍ കരുതുന്നില്ല. അമ്പയര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത്. അവര്‍ കളിക്കാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ കളിക്കും. അവര്‍ കളിക്കാനാവില്ല എന്ന് പറഞ്ഞാല്‍ കളിക്കാനാവില്ല അത്ര തന്നെ.-മത്സര ശേഷം ധോണി പറഞ്ഞു.

ജയിക്കാന്‍ 144 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണേ്ടാവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 ല്‍ നില്‍ക്കുമ്പോഴാണ് മഴ വില്ലനായെത്തിയത്. അഞ്ചോവര്‍ മത്സരം നടന്നിരുന്നെങ്കില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിച്ച് വിജയികളെ കണെ്ടത്താനാവുമായിരുന്നു. പക്ഷേ, മഴയും മോശം കാലാവസ്ഥയും കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം 40 മിനിറ്റ് വൈകി തുടങ്ങിയതും ഇന്ത്യക്കു തിരിച്ചടിയായി.

എന്നാല്‍, വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റിന് വിരുദ്ധാഭിപ്രായമാണ്. മൈതാനത്ത് തീരുമാനം എടുക്കേണ്ടത് അമ്പയര്‍മാരാണ്. അവര്‍ തീരുമാനിച്ചതിനോട് എനിക്ക് വിയോജിപ്പില്ല. മത്സരം ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം.

മൈതാനത്ത് അമ്പയര്‍മാരുടെ തീരുമാനം അനുസരിക്കാന്‍ ടീമുകള്‍ ബാധ്യസ്ഥരാണ്. ഇന്നലെ കളിതുടരാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ തയാറാവുമായിരുന്നു. പക്ഷേ, ഞങ്ങളുടെ ബൗളര്‍മാരുടെ റണ്ണപ്പ് വളരെ ദീര്‍ഘമാണ്. വെള്ളം കെട്ടിക്കിടക്കുന്നത് അവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കും എന്നത് ഒരു വസ്തുതയാണ്. അത് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ -ബ്രാത്‌വെയ്റ്റ് പറഞ്ഞു.

Related posts