അയത്തില്‍ ചെമ്മാന്‍മുക്ക് റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി

klm-roadpaniകൊല്ലം : അയത്തില്‍ചെമ്മാന്‍മുക്ക് കെ എസ് ടി പി റോഡിന്റെ പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കെഎസ്ഇ ബി ഭൂഗര്‍ഭ കേബിള്‍ ഇടാന്‍ കുഴിയെടുത്തതിനെ തുടര്‍ന്ന് കഴിഞ മൂന്നു മാസമായി റോഡ് താറുമാറായി കിടക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പണി തുടങ്ങിയത്. കേബിള്‍ വലിക്കാന്‍ കുഴിയെടുത്ത ഭാഗത്തെ മണ്ണ് നീക്കി വലിയ റബിള്‍സ് ഇട്ടു ഉറപ്പിക്കുന്ന പണിയാണ് ആദ്യം നടത്തുക. തുടര്‍ന്ന്  കെഎസ്പിടിപി  നിബന്ധനകള്‍  പാലിച്ചുകൊണ്ട്   റോഡ് പൂര്‍ണമായും ടാര്‍ ചെയ്യും. രണ്ടാഴ്ച കൊണ്ട് പണിതീര്‍ക്കാന്‍ കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്ന്    എം നൗഷാദ് എം എല്‍ എ അറിയിച്ചു. സെപ്റ്റംബര്‍ അവസാനിക്കുന്നതിനു മുന്‍പ് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എം എല്‍ എ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

ഏപ്രില്‍ ആദ്യമാണ് കെ എസ് ഇ ബി കേബിള്‍ ഇടുന്നതിനായി റോഡില്‍ കുഴിയെടുത്തത്. എസ് എം പി പാലസിന് സമീപത്തെ ഗ്യാസ് ഇന്‍സുലേറ്റഡ് പവര്‍ സ്‌റ്റേഷനിലേക്ക് സമാന്തര ലൈന്‍ സ്ഥാപിക്കുന്ന തിനാണ് ഭൂഗര്‍ഭ കേബിള്‍ വലിച്ചത്. കെ എസ് ടി പി  നിബന്ധന പ്രകാരം റോഡ് പുനര്‍നിര്‍മ്മിക്കുന്നതി നാവശ്യമായ തുക മുന്‍കൂറായി കെ എസ് ടി പി ക്ക് നല്‍കിക്കൊണ്ടാണ് അവര്‍ റോഡ് കുഴിച്ചു കേബിള്‍ ഇട്ടത്. 1.47 കോടി രൂപയാണ് ബോര്‍ഡ് കെ എസ് ടി പി ക്ക് മുന്‍കൂറായി നല്‍കിയത് . എന്നാല്‍ കേബിള്‍ ഇടുന്ന ജോലികള്‍ ബോര്‍ഡ് സമയബന്ധിതമായി തീര്‍ത്തെങ്കിലും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കെ എസ് ടി പി തയാറായില്ല.

ഇതേതുടര്‍ന്ന് മെയ് 30 നു എം എല്‍ എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. ഒരു മാസത്തിനകം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന്  കെ എസ് ടി പി യോഗത്തില്‍ ഉറപ്പു നല്‍കിയി രുന്നു.  എന്നാല്‍ ടെന്‍ഡര്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ കെഎസ്ടി പി പൂര്‍ത്തിയാക്കിയപ്പോഴേക്കും മഴക്കാലമായി. മഴക്കാലത്ത് പണി തുടങ്ങാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കരാറുകാര്‍. മഴ മാറിയ തിനെ തുടര്‍ന്ന് ഈമാസം  അഞ്ചിന് പണി തുടങ്ങാന്‍ കെ എസ്ടി പി മുന്നോട്ടു വന്നെങ്കിലും ഓണ ക്കാലത്തു റോഡ് അടക്കാന്‍ കഴിയില്ലെന്ന് പോലീസ് നിലപാടെടുത്തു.

ഇതേതുടര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ എം എല്‍ എ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.  എം എല്‍ എ യുടെ സാന്ന്യധ്യത്തില്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്  19 ന് പണിതുടങ്ങാനും രണ്ടാഴ്ചത്തേക്ക് റോഡില്‍ ഗതാഗതം നിയന്ത്രിക്കാനും തീരുമാനമെടുത്തത്. ഈമാസം  അവസാനിക്കുന്നതിന് മുന്‍പ് അയത്തില്‍  ചെമ്മാന്‍മുക്ക് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നു ജനങ്ങള്‍ക്ക്

Related posts