അയ്യന്‍കുന്നില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകൂട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു

TCR-KRISHIഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ, പാറക്കപ്പാറ, വാളത്തോട്  ഭാഗങ്ങളില്‍  ജനവാസമേഖലയില്‍ കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ജനങ്ങള്‍ ഭീതിയില്‍ ആയിട്ടും വനം വകുപ്പ്  ആനക്കൂട്ടത്തെ  തുരത്തുന്നില്ല. വാളത്തോട് മേഖലയില്‍ കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണ്.  കര്‍ണാടക വനത്തിലേക്ക് തുരത്തിയാല്‍ മാത്രമെ പ്രദേശത്ത് കാട്ടാനഭീതിയില്‍ നിന്ന് മോചനം ഉണ്ടാകുകയുള്ളു.

ഇടപ്പുഴ അംബേദ്കര്‍ കോളനി ഭാഗത്ത് കൂട്ടക്കല്ലിങ്കല്‍, വാളത്തോട് അരങ്ങലപ്പാട് സുഭാഷ്, ഫ്രാന്‍സീസ് കുണ്ടുവേലിക്കുന്നേല്‍, വഞ്ചക്കോട്ട് രാജു,  ഐക്കര വടക്കേതില്‍ ശാരദ, പന്തിരുവേലില്‍ എഡ്വേല്‍, സതിനിവാസില്‍ മനോജ്, വിളാമല ജോര്‍ജ്കുട്ടി, ജീരകശേരി ജോസഫ് എന്നിവരുടെ തെങ്ങ്, റബര്‍, കശുമാവ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. കര്‍ഷകരുടെ ജീവനും  സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഫെന്‍സിംഗ് പദ്ധതി പൂര്‍ത്തികരിക്കുകയും അതിനെ പ്രായോഗികമായി സംരക്ഷിക്കുകയും കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്നും  സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്തംഗം എന്‍.പി. ജോസഫ് അറിയിച്ചു.

Related posts