ആറന്മുള വള്ളസദ്യയ്ക്കു തുടക്കമായി; പള്ളിയോടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ALP-VALLASASHYAആറന്മുള:  ആറന്മുള വള്ളസദ്യക്കാല ത്തിന് തുടക്കമായി. വള്ളസദ്യകളുടെ ഉദ്ഘാടനം ഇന്നു രാവിലെ  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാ ലകൃഷ്ണന്റ് സാന്നിധ്യത്തില്‍ എന്‍എസ് എസ് പ്രസിഡന്റ് അഡ്വ. പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍ നിര്‍വഹിച്ചു.  വള്ളസദ്യകളുടെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ശ്രീകോവി ലില്‍ നിന്നും പകര്‍ന്നു നല്‍കിയ ദീപം ഫുഡ് കമ്മിറ്റി കണ്‍വീനറും പള്ളി യോട സേവാസംഘം വൈസ് പ്രസി ഡന്റുമായ കെ. പി. സോമന്റെ നേതൃ ത്വത്തില്‍ പാചകപ്പുരയിലെ ഭദ്ര ദീപത്തിലേക്ക് പകര്‍ന്നു. ഹരിഗോവിന്ദ തിരുനാമ സങ്കിര്‍ത്തനം പാടിക്കൊ ണ്ടാണ് ഭദ്രദീപം കൊളു ത്തിയത്.

പള്ളിയോട സേവാസംഘം സെക്ര ട്ടറി പി. ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണ വേണി മീഡിയ കണ്‍വീനര്‍ ആര്‍. ശ്രീകുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി യംഗം സി. കെ. ഹരിശ്ചന്ദ്രന്‍, വള്ള സദ്യ നിര്‍വഹണ സമിതിയംഗങ്ങളായ ജഗന്‍ മോഹന്‍ദാസ്, കെ. ഹരിദാസ്, ക്ഷേത്ര ഉപദേശക സമിതിയംഗങ്ങളായ അനില്‍ കുമാര്‍, ഗീതാകൃഷ്ണന്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേണുഗോപാല്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്‍ചാര്‍ജ് രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭദ്രദീപത്തില്‍ നിന്ന് പാചകക്കാര്‍  ഊട്ടുപുരയിലെ അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു കൊണ്ട് പാചക ജോലികള്‍ക്ക് തുടക്കം കുറിച്ചു. മൂന്ന് മാസക്കാലത്തോളം രുചിയുടെയും ഭക്തിയുടെയും വഞ്ചിപ്പാട്ടിന്റെ സംഗീതത്തിനും സാക്ഷിയാകാന്‍ ആറന്മുള ഒരുങ്ങുകയാണ്.

ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ട് വരെയുള്ള 80 ദിവസക്കാലം പമ്പാനദിയില്‍ പള്ളിയോടങ്ങള്‍ വള്ളസദ്യകള്‍ക്കായി പമ്പാനദിയില്‍ തുഴയെറിയുമ്പോള്‍ ലോകത്തിന് മുമ്പില്‍ അത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ഉത്സവം കൂടിയാണ്.വള്ളസദ്യകളുടെ ആരംഭം കുറിക്കുന്ന ആദ്യദിനത്തില്‍ ളാക ഇടയാറന്മുള, കീക്കൊഴൂര്‍, തെക്കേമുറി, മാരാമണ്‍, കീഴ്‌ചേരിമേല്‍, പുന്നംതോട്ടം, ചെറുകോല്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാടുകാര്‍ വള്ളസദ്യ വഴിപാടായി നടത്തുന്നത്. പള്ളിയോട സേവാസംഘം അംഗീകരിച്ചിരിക്കുന്ന 11 കരാറുകാരാണ് ഒക്ടോബര്‍ രണ്ട് വരെയുള്ള വിവിധ ദിവസങ്ങളില്‍ വള്ളസദ്യകള്‍ക്ക് വിഭവങ്ങള്‍ ഒരുക്കുന്നത്. ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തവണ വഴിപാട് വള്ളസദ്യകള്‍ നടത്തുന്നത്. വഴിപാടുകാര്‍ക്ക് വിവിധ പാക്കേജുകളിലൂടെയാണ് വള്ളസദ്യ നടത്തുന്നതിന് ഇത്തവണ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഭക്തര്‍ ഇതുവരെ 397 വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

പള്ളിയോടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ
ആറന്മുള: 80 നാള്‍ നീണ്ട് നില്‍ക്കുന്ന ആറന്മുള വള്ളസദ്യ വഴിപാടുകള്‍ക്കും ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിക്കും അഷ്ടമി രോഹിണി സമൂഹ വള്ളസദ്യയ്ക്കും ഭക്തിനിര്‍ഭരമായ തിരുവോണത്തോണി വരവേല്പിനും പള്ളിയോടങ്ങളില്‍ ആറന്മുളയിലെത്തുന്ന കരക്കാര്‍ക്ക് പള്ളിയോട സേവാസംഘം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ഉത്രട്ടാതി വള്ളംകളി കാണാനെത്തുന്നവര്‍ക്കും ഇതാദ്യമായി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നടക്കുന്ന വള്ളസദ്യ, വള്ളംകളി എന്നിവയുടെ ക്രമീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പള്ളിയോട സേവാസംഘം പ്രതിനിധികള്‍ക്ക് റോഡില്‍വച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും 20,000 രൂപ വരെ ചികിത്സ ഇന്‍ഷ്വറന്‍സും പരിരക്ഷയുടെ ഭാഗമായി ലഭിക്കും.

ഇന്ന് ആറന്മുള ക്ഷേത്രാങ്കണത്തില്‍ യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കേരള ചീഫ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. കെ. ഹരിദാസന്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ. ജി. ശശിധരന്‍ പിള്ളയ്ക്ക് പോളിസി കൈമാറും. കമ്പനി റീജണല്‍ മാനേജര്‍ ഡോ. ബി. ബൈജു, പത്തനംതിട്ട ശാഖ മാനേജര്‍ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

മണ്‍പുറ്റുകള്‍ നീക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചു
ആറന്മുള: പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമായി നില്‍ക്കുന്ന മണ്‍പുറ്റുകള്‍ നീക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചതായി ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് അറിയിച്ചു. പള്ളിയോട സേവാസംഘം നേരത്തേ ഇത് സംബന്ധിച്ച് എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. മന്ത്രി മാത്യു ടി. തോമസിന്റെ നിര്‍ദേശ പ്രകാരമാണ് പുറ്റ് നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മണ്‍പുറ്റ് നീക്കുന്നത് കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഇത്തവണ ഉറപ്പാക്കുമെന്ന് എംഎല്‍എ അറിയിച്ചു.

ജലനിരപ്പ് ഇപ്പോള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പള്ളിയോടങ്ങള്‍ക്ക് ക്ഷേത്രക്കടവില്‍ അടുക്കുന്നതിന് തടസമില്ല. എന്നാല്‍ ഏതെങ്കിലും ഭാഗത്ത് കാര്യമായ തടസമുണ്ടെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കും. ജലനിരപ്പ് കുറയുന്ന മുറയ്ക്ക് പുറ്റ് നീക്കുന്ന ജോലികള്‍ ആരംഭിക്കും. ആറന്മുളയ്ക്ക് സമീപത്ത് പമ്പയില്‍ മറ്റിടങ്ങളിലുള്ള പുറ്റുകളും നീക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.

Related posts