ആറന്മുള വിമാനത്താവളം പദ്ധതി പ്രദേശത്ത് 15,000 ഘനമീറ്റര്‍ മണ്ണു നീക്കം ചെയ്യും

alp-aaranmulaപത്തനംതിട്ട: ആറന്മുള വിമാനത്താവളം പദ്ധതിക്കുവേണ്ടി നികത്തി കരിമാരംതോട് ഉള്‍പ്പെടെ പുനരുജ്ജീവിപ്പിക്കുന്നതിലേക്ക് 15,000 ഘനമീറ്റര്‍ അടിയന്തരമായി മാറ്റുന്നതിലേക്ക് ജലഅഥോറിറ്റിയുമായി ധാരണയായി. വിമാനത്താവളം പദ്ധതിക്കായി നികത്തിയ തോടുകളും നീര്‍ച്ചാലുകളും പൂര്‍വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തേ തുടര്‍ന്നാണ നടപടി.

ആറന്മുള പുഞ്ചയില്‍ നെല്‍കൃഷി അടിയന്തരമായി പുനരാരംഭിക്കാന്‍ തോടുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിലേക്കു ചര്‍ച്ച നടന്നുവരികയായിരുന്നു.87.000 ഘനമീറ്റര്‍ മണ്ണ് വിമാനത്താവളം പദ്ധതി പ്രദേശത്തുനിന്നു നീക്കിയെങ്കില്‍ മാത്രമേ തോടുകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാനാകൂ. ജലഅഥോറിറ്റി ഹരിപ്പാട്ടെ പള്ളിപ്പാട്ടു നിര്‍മിക്കുന്ന ജലശുദ്ധീകരണശാലയ്ക്കുവേണ്ടിയാണ് മണ്ണു നീക്കം ചെയ്യുന്നത്. ജലഅഥോറിറ്റിയുമായാണ് ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

മണ്ണിനു ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന വില ഈടാക്കുമെന്നും എവിടെനിന്നെല്ലാം മണ്ണെടുക്കാനാകുമെന്നതു സംബന്ധിച്ച ചെറുകിട ജലസേചനവകുപ്പ് നിര്‍ദേശം നല്‍കുമെന്നുമാണ് തീരുമാനം. മൂന്നു മാസത്തിനുലഅളില്‍ മണ്ണെടുത്തു മാറ്റണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. റെയില്‍വേ, കെഎസ്ടിപി എന്നിവയോടും ആറന്മുളയിലെ മണ്ണ് ഏറ്റെടുക്കണമെന്നാവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മണ്ണ് ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനം റെയില്‍വേയും കെഎസ്ടിപിയും പ്രഖ്യാപിച്ചിട്ടില്ല.

Related posts