ആലക്കോട് മേഖലയിലെ ഉരുള്‍പൊട്ടല്‍: 2 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

KNR-RUPEESആലക്കോട്: ആലക്കോട് മേഖലയിലെ മലയോരപ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുകോടി രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വീണ്ടും ഉരുള്‍പൊട്ടിയ മേഖലകളില്‍ സന്ദര്‍ശനം നടത്തും. കനത്ത മഴ ഇന്നും തുടരുന്നതിനാല്‍ കാപ്പിമല പ്രദേശം ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. കാപ്പിമലയിലെ ഫര്‍ലോംഗര, വൈതല്‍കുണ്ട്, പാത്തന്‍പാറയിലെ നൂലിട്ടാമല എന്നിവിടങ്ങളില്‍ പത്തോളം സ്ഥലങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടിയത്.

നിരവധി വീടുകളും കൃഷിസ്ഥലവും നശിച്ചു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.എ. റഹീം, ജെസി ഷിജി, പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.വി. ബാബുരാജ്, കെ. സജി, എം. കരുണാകരന്‍, തോമസ് മണ്ണൂര്‍, എം.എ. ഖലീല്‍ റഹ്മാന്‍, വാര്‍ഡംഗം ജോസ് അള്ളുംപുറം, ആലക്കോട് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ കെ.എം. ഹരിദാസ്, ജോണ്‍ പടിഞ്ഞാത്ത് എന്നിവര്‍ സന്ദര്‍ശിച്ചു. വീടു നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്നു സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാര്‍ സി. രാധാകൃഷ്ണന്‍ അറിയിച്ചു.

Related posts