ഇടി മുഴക്കം നിലച്ചു! ഇതിഹാസ താരം മുഹമ്മദ് അലി വിടവാങ്ങി; പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ചു 36 വര്‍ഷമായി ചികിത്സയിലായിരുന്നു

boxingന്യൂയോര്‍ക്ക്: ലോകം കണ്ട എക്കാലത്തെയും മികച്ച കായികതാരം ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി(74) അന്തരിച്ചു. ശ്വസനസംബന്ധമായ അസുഖത്തെത്തുടര്‍ന്നു അരിസോണയിലെ ഫീനിക്‌സിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ചു 36 വര്‍ഷമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമാണ്.

1942 ജനുവരി 17ന് അമേരിക്കയിലെ ലൂയിസ് വില്ലയില്‍ കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍ എന്ന മുഹമ്മദ് അലിയുടെ ജനനം. കാഷ്യസ് മാര്‍സലസ് ക്ലേ സീനിയര്‍-ഒഡേസ ഗ്രേഡി ക്ലേ ദമ്പതികളുടെ മകനായാണ് ജനനം. 26-ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മുഹമ്മദ് അലി എന്ന പേരില്‍ അറിയപ്പെട്ടു. ഒരു ഇളയ സഹോദരനും അലിക്കുണ്ടായിരുന്നു.

കറുത്തവര്‍ഗക്കാരനായ അലി വര്‍ണ വിവേചനത്തെ അതിജീവിച്ചാണ് ഇടിച്ചുകയറിയത്. അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്ന കാലത്ത് വെള്ളക്കാര്‍ക്കു മാത്രം എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലും എന്നപോലെ ക്ലേയുടെ മനസിലും വര്‍ണ വിവേചനം മുറിവുകള്‍ സൃഷ്ടിച്ചു. പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിനു അലി കരുത്തു നേടിയത് ഈ ജീവിതാനുഭവങ്ങളില്‍ നിന്നാണ്.

1954 ഒക്‌ടോബറില്‍ സുഹൃത്തുമായി ഒന്നിച്ചു പോകുമ്പോള്‍ അവരുടെ സൈക്കിള്‍ കാണാതെ പോകുകയും പരാതിയുമായി മാര്‍ട്ടിന്‍ എന്ന പോലീസുകാരന്റെ അടുത്തെത്തുകയും ചെയ്തതാണു അലിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. സൈക്കിള്‍ തിരികെ കിട്ടിയില്ലെങ്കിലും മാര്‍ട്ടിനൊപ്പം ജിനേഷ്യത്തില്‍ ചേര്‍ന്ന് ബോക്‌സിംഗ് പഠിക്കാനുള്ള അവസരം ലഭിച്ചു. ആറാഴ്ച പിന്നിട്ടപ്പോള്‍ അലി ബോക്‌സിംഗ് റിംഗില്‍ തന്റെ ആദ്യജയം നേടി. 18 വയസ് പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം 108 അമച്വര്‍ ബോക്‌സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു. ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ് കിരീടം ആറു തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു.

1960ല്‍ അലി റോം ഒളിമ്പിക്‌സിലേക്കു യോഗ്യത നേടി. ഒളിമ്പിക്‌സില്‍ എതിരാളികളെ നിലംപരിശാക്കി അലി അനായാസം ഫൈനലില്‍ എത്തി. മൂന്നു തവണ യുറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗ കൊവ്‌സ്കി ആയിരുന്നു ഫൈനലില്‍ എതിരാളി. എങ്കിലും മൂന്നാമത്തെ റൗണ്ടില്‍ തന്നെ അലി വിജയിച്ചു. 1964ല്‍ അദ്ദേഹം ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1974, 1978 വര്‍ഷങ്ങളിലും അലി ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി.

എന്നാല്‍ പാര്‍ക്കിന്‍സണ്‍ രോഗം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. എതിരാളികളില്‍നിന്ന് നിരന്തരമായി ഇടിയേറ്റതാണ് അലിക്ക് പാര്‍ക്കിന്‍സണ്‍ രോഗം വരാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ശേഷം അദ്ദേഹം 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ദീപം തെളിച്ചിരുന്നു. എന്നാല്‍, പിന്നീട് കാര്യമായ പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. നാലു തവണ വിവാഹം കഴിച്ചിട്ടുള്ള അലി 1986ല്‍ ജീവിത സഖിയായ ലോണിക്കൊപ്പമായിരുന്നു അവസാനനാളുകളില്‍ താമസം.  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ങമശിബചലം.െമുെഃ?ചലംഇെീറല=402439#േെവമവെ.തഞൃംചസ9ണ.റുൗള

Related posts