ഇരിട്ടി പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കണം: താലൂക്ക് വികസന സമിതി

knr-erattiഇരിട്ടി: ഇരിട്ടി പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കാന്‍ നടപടി വേണമെന്നു ഇരിട്ടി താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷന് മുന്നില്‍ റോഡില്‍ കിടക്കുന്ന വാഹനങ്ങള്‍ മാറ്റാനും തലശേരി- വളവുപാറ റോഡിലെ  ഓവുചാലുകളുടെ നിര്‍മാണം മഴക്കാലത്തിന്  മുമ്പേ പൂര്‍ത്തിയാക്കണമെന്നും യോഗം നിര്‍ദേശിച്ചു. പായംപഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ ഉള്‍പെടെയുള്ളവരാണ് ആവശ്യം ഉന്നയിച്ചത്. ഇരിട്ടി പാലത്തിന്റെ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ ഉള്‍പ്പെടെയുള്ള മാറ്റി സ്ഥാപിച്ചാല്‍ ഗതാഗതം കുറച്ചു കൂടി സുഗമമാകുമെന്നു യോഗം ചൂണ്ടിക്കാട്ടി.

ഇരിട്ടി താലൂക്ക്  പരിധിയില്‍ പടിയൂര്‍ ഉള്‍പെടെയുള്ള പ്രദേശത്തെ  റീ-സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു ജില്ലാപഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു. ആറളം ഫാമിലെ  കാട്ടാന ശല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികല്‍ സ്വീകരിക്കണം. നികുതി രശീതുകള്‍ കിട്ടാനില്ലാത്തതിനാല്‍  നികുതി മുറിക്കുന്നത് വൈകുന്ന അവസ്ഥയുണ്ട്. ഇതു പരിഹരിക്കാന്‍ റവന്യുവകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ പല വകുപ്പുകളെയും പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായി.

വ്യക്തമായ കാരണങ്ങളില്ലാതെ യോഗത്തില്‍ നിന്നും വിട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു തഹസീല്‍ദാരോടു നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ ആവശ്യപ്പെട്ടു. തഹസീല്‍ദാര്‍ മുഹമ്മദ് യൂസഫ്, പഞ്ചായത്ത് പ്രസിഡന്റു്മാരായ ഷീജ സെബാസ്റ്റ്യന്‍, ഷിജി നടുപറമ്പില്‍, ഇന്ദിര ശ്രീധരന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ചന്ദ്രന്‍ തില്ലങ്കേരി, ബി.കെ കാദര്‍,  ബെന്നിച്ചന്‍ മഠത്തിനകം, സി. മുഹമ്മദലി , ഇബ്രാഹിം മുണ്ടേരി, കെ.പി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related posts