ഈ മാലിന്യങ്ങളെന്ന് നീക്കം ചെയ്യും; മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം

tvm-wasteനെടുമങ്ങാട്: നിത്യേന നൂറുകണക്കിനു ആളുകള്‍ വന്നുപോകുന്ന നെടുമങ്ങാട് ചന്തയും പരിസരവും മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധപൂരിതം. ചന്തയില്‍ മാലിന്യം നിക്ഷേപിക്കാന്‍ പാടില്ല എന്നു മുന്നറിയിപ്പു നല്‍കുന്ന ബോര്‍ഡിന്റെ മുന്നിലാണ് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി കിടക്കുന്നത്.      കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതോടെ മാലിന്യങ്ങള്‍ ചന്തയുടെ മുന്നിലുള്ള റോഡിലേക്ക് ഒലിച്ചിറങ്ങി വ്യാപിച്ചു. മാലിന്യങ്ങള്‍ കൃത്യസമയത്തു നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നഗരസഭയുടെ വാഹനമെത്തി ചന്തയിലെ പച്ചക്കറിയുടേയും മീനിന്റേയും ഇറച്ചിയുടേയും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലി ഇടയ്ക്കിടെ മുടങ്ങാറുണ്ട്. മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ഈച്ചയും കൊതുകും പെരുകുന്നത് സാംക്രമിക രോഗങ്ങള്‍ പടരാനും ഇടയാക്കുന്നു.  ചന്തയില്‍ എത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും മാലിന്യങ്ങള്‍ നിറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷം തീരാദുരിതമായി മാറുകയാണ്.

ചന്തയില്‍ മത്സ്യക്കച്ചവടത്തിനും ഇറച്ചി വില്പനയ്ക്കുമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.  ആധുനിക മത്സ്യമാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞു അടഞ്ഞു കിടക്കുകയാണ്. മാലിന്യ സംസ്കരണം ഇവിടെ ഇപ്പോഴും കാര്യക്ഷമമായി നടക്കുന്നില്ല എന്നതാണ് സത്യം.   നഗരസഭാ അധികൃതര്‍ ചന്തയിലെ മാലിന്യസംസ്കരണത്തില്‍ വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കണം.

Related posts