ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തിയെന്ന ആരോപണം; പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

KLM-KANJIപത്തനാപുരം: സ്ക്കൂള്‍ കുട്ടികള്‍ക്ക് തറാക്കിയ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയയെന്ന ആരോ പണത്തെതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയെന്ന് സൂചന.പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ സെന്റ് പോള്‍സ് എം എസ് സി എല്‍ പി സ്ക്കൂളിലെ ഉച്ചഭക്ഷണത്തിലാണ് വിഷം കലര്‍ത്തിയതായ പറയുന്നത്്. ചെമ്പനരുവി ചിഞ്ചുഭവനില്‍ ചെയര്‍മാന്‍ എന്നറിയപ്പെടുന്ന സത്യന്‍ (52) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 9. 45 ഓടെയായിരുന്നു സംഭവം . രാവിലെ സ്കൂളിലെ അധ്യാപിക തിളപ്പിച്ച വെള്ളം കുടിച്ചപ്പോള്‍ രുചി വ്യത്യാസം തോന്നുകയും വായ് തടിക്കുകയും ചൊറിച്ചിലുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പാകം ചെയ്ത് വച്ച ചോറിലും രുചി വ്യത്യാസം കണ്ടെത്തി. അന്വേഷണം നടത്തിയപ്പോള്‍ സമീപവാസിയായ സത്യന്‍ പാചകപുരയില്‍ നിന്നും ഇറങ്ങി ഓടുന്നത് കണ്ടാതായി ഒരു അധ്യാപികയും പാചകതൊഴിലാളിയും അറിയിച്ചു.

സത്യനെ അന്വേഷിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഓടി രക്ഷപെടുകയായിരുന്നു.പിന്‍തുടര്‍ന്ന നാട്ടുകാര്‍ സമീപത്തെ തോട്ടത്തില്‍ വച്ച് പിടികൂടി.സംഭവം അറിഞ്ഞ് പിറവന്തൂരില്‍ നിന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. പ്രതിയായ സത്യന്‍ മേഖലയില്‍ വ്യാജമദ്യവും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്. രണ്ട് ദിവസം മുന്‍പ് പ്രദേശത്തെ രക്ഷിതാക്കള്‍ പരാതി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്താനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.പത്തനാപുരം പോലീസ്സ്ഥലത്തെത്തിപ്രതിയെ കസ്റ്റഡിയിലെടു ക്കുകയായിരുന്നു. എഴുപത്തി അഞ്ച് കുട്ടികളും ആറ് അധ്യാപകരും ഉള്ള സ്കൂളില്‍ കുട്ടികളും അധ്യാപകരും ഇവിടെ നിന്നു തന്നെയാണ് ഭക്ഷണം കഴിക്കുന്നത്.

സംഭവം അറിഞ്ഞതോടെ വീണ്ടും ഭക്ഷണം പാകം ചെയ്താണ് കുട്ടികള്‍ക്ക് നല്‍കിയത്.ഇയാള്‍ മുന്‍പ് പലതവണ വ്യാജചാരായ നിര്‍മ്മാണത്തിനും,അനധികൃത മദ്യ,കഞ്ചാവ് വില്പനയ്ക്കും പിടിയിലായിട്ടുണ്ട്. സ്കൂളിലെ പാചകത്തൊഴിലാളിയായ ഷീജാ കുമാരി പ്രദേശത്തെ അയല്‍സഭയുടെ കണ്‍വീനറാണ്. ഇവരുടെ നേതൃത്വത്തില്‍ ഇയാളുടെ മദ്യവില്പന ചോദ്യം ചെയ്തിരുന്നു. ഇവരോടുള്ള വിരോധമാകാം സംഭവത്തിന് പിന്നിലെന്നും കരുതുന്നു. ആരോഗ്യ വകുപ്പധികൃതര്‍ ശേഖരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഇയാള്‍ ആഹാരത്തല്‍ കലര്‍ത്തിയത് എന്താണെന്ന് അറിയാന്‍ കഴിയുകയുള്ളു.

Related posts