ഉത്സവമേളത്തിലെ ജഗതിയായി തിളങ്ങിഹരീഷ്

ci-jagathiമലയാളത്തിന്റെ പ്രിയ ഹാസ്യതാരം ജഗതി ശ്രീകുമാറിന്റെ അപരനായി വേദിയിലെ ത്തുന്ന ഹരീഷ് സാഗര എന്ന മിമിക്രി കലാകാരന്‍ കാണികള്‍ക്ക് അദ്ഭുതമാകുന്നു. ഉത്സവമേളം (1992) എന്ന സിനിമ പുറത്തിറങ്ങി കാല്‍ നൂറ്റാണ്ടായെങ്കിലും ആ സിനിമയില്‍ രാമാ ശ്രീരാമാ… തേടി വരുന്നു ഞാന്‍… എന്ന ഗാനം ജഗതി ശ്രീകുമാര്‍ പാടി അഭിനയിക്കുന്ന രംഗം ഇന്നും മലയാളികള പൊട്ടിച്ചിരിപ്പിക്കുന്നു. ഉത്സവമേളത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച തങ്കപ്പന്‍ (മനോജ്കുമാര്‍) എന്ന കഥാപാത്രം മലയാളികളെ ചിരിപ്പിച്ചതു ചില്ലറയൊന്നുമല്ല.

ഉത്സവമേളത്തിലെ ജഗതി ശ്രീകുമാറിന്റെ ഡ്യൂപ്പായി ആദ്യം രംഗത്തു വന്നു കാണികളെ ചിരിപ്പിച്ച മിമിക്രിക്കാരനെന്ന പേര് ഹരീഷ് സാഗരയ്ക്കു സ്വന്തമാണ്. പത്തു വര്‍ഷമായി മിമിക്രിരംഗത്തുള്ള ഈ കലാകാരന്‍ ജഗതി ശ്രീകുമാറിനു പുറമേ വി.എസ്. അച്യുതാനന്ദന്‍, ജോസ്പ്രകാശ്, കെ.പി. ഉദയഭാനു, തുടങ്ങി ഏഴോളം പേരുടെ അപരനായി രംഗത്തു വരുന്നു.

എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ്, അമൃതയിലെ സൂപ്പര്‍ ഡ്യൂപ്പ്, ജീവനിലെ കോമഡി ബ്രദേഴ്‌സ് തുടങ്ങിയ പ്രേഗ്രാമുകളലൂടെ ചാനല്‍ പ്രേക്ഷകര്‍ക്കു പരിചിതനായ ഹരീഷ് ഇപ്പോള്‍ സ്റ്റേജ് ഷോകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. നേരത്തെ കൊച്ചിന്‍ കലാഭവനിലായിരുന്ന ഹരീഷ് ഇക്കൊല്ലം തിരുവനന്ത പുരം സെവന്‍ ആര്‍ട്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. കോട്ടയം കുഴിമറ്റം ശ്രീവിലാസത്തില്‍  പുരുഷോത്തമന്റെയും വത്സമ്മയുടെ യും ഏകമകനാണ് ഹരീഷ്. ഭാര്യ ശോഭ. മകന്‍ ഹര്‍ഷന്‍.
-പ്രദീപ് ഗോപി

Related posts