ഉഴവൂരില്‍ കഞ്ചാവ് വാങ്ങാനും വില്‍ക്കാനും ബംഗാളികള്‍; കഞ്ചാവെത്തുന്നത് പാലായില്‍ നിന്നെന്ന് സൂചന

KTM-BENGALIEESകുറവിലങ്ങാട്: നിര്‍മ്മാണ മേഖലയ്ക്ക് പിന്നാലെ കഞ്ചാവ് വില്‍പ്പനയിലും അന്യസംസ്ഥാന തൊഴിലാളികള്‍. വിറ്റഴിക്കല്‍ മാത്രമല്ല, ഉപയോഗത്തിലും അന്യസംസ്ഥാനതൊഴിലാളികള്‍ ഏറെയാണെന്ന് വ്യക്തമായിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇന്നലെ ഉഴവൂരില്‍ നിന്ന് രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കഞ്ചാവ് വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികളുടെ ബന്ധം വെളിപ്പെട്ടിരിക്കുകയാണ്.

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും വിതരണം ചെയ്യു ന്നതിനാണ് പ്രധാനമായും ഇക്കൂട്ടരെത്തന്നെ ഉപയോഗിക്കുന്നത്. സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം നടത്താനും പശ്ചിമബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ വിനിയോഗിക്കുന്നതായും വ്യക്തമായി. കുറവിലങ്ങാട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയിലാകുന്നത് 36 പൊതി കഞ്ചാവുമായാണ്.  ഉഴവൂര്‍ കേന്ദ്രീകരിച്ച് അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു കഞ്ചാവ് വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വ്യക്തമായത്.

പാലായില്‍നിന്നുള്ള സംഘമാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്നാണ് ചോദ്യംചെയ്യലില്‍ ലഭിച്ച ആദ്യ വിവരം. നൂറു രൂപ നിരക്കിലാണ് ഇവര്‍ കഞ്ചാവ് പൊതികള്‍ വിറ്റിരുന്നതെന്നു വ്യക്തമായിട്ടു ണ്ട്. ഇവരെ ഇടനിലക്കാരായി പ്രയോജനപ്പെടുത്തി വന്‍തുക ലാഭം കൊയ്യുന്ന വലിയ കണ്ണികള്‍ ഇവര്‍ക്കു പിന്നിലുണെ്ടന്നു വ്യക്തമായിട്ടുണ്ട്.   കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്‍ഡ് ചെയ്തു. ഉഴവൂരിലും സമീപസ്ഥലങ്ങളലും നാട്ടുകാരുള്‍പ്പെട്ട ഒരു സംഘം കഞ്ചാവ് വില്‍പ്പനയുമായി പലതവണ എക്‌സൈസിന്‍േയും പോലീസിന്റേയും പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് അന്യസംസ്ഥന തൊഴിലാളികളുടെ ബന്ധവും വെളിച്ചത്താകുന്നത്.

Related posts