എഴുപതുകാരിയെ പീഡിപ്പിക്കാന്‍ശ്രമം: പോലീസ് പരാതി സ്വീകരിച്ചില്ലെന്ന്

Peedanamനെടുമങ്ങാട് : വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയെ അജ്ഞാതനായ ആള്‍ രാത്രിയ്ക്ക് വീട്ടില്‍ കയറി പീഡിപ്പിച്ചു . പീഡനത്തിനിരയായ വീട്ടമ്മ മുറിവുകളും ചോരപ്പാടുകളുമായി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്കിയിട്ടും പോലീസ് കേസെടുക്കുകയോ വയോധികയെ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. നെടുമങ്ങാട് സ്വദേശിനിയായ ഒറ്റയ്ക്ക് താമസിക്കുന്ന എഴുപതുകാരി വയോധികയാണ് ഒരു ദിവസം മുഴുവന്‍ വേദനയും അപമാനവും സഹിച്ച് പോലീസിന്റെ കനിവും കാത്തിരുന്നത് .

മക്കളില്ലാത്ത വയോധികയുടെ ഭര്‍ത്താവ് 15 വര്‍ഷം മുമ്പ് മരിച്ചു . ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്കായ വയോധിക അയല്‍ക്കാരുടെ വീടുകളിലാണ് മിക്കപ്പോഴും അന്തിയുറങ്ങിയിരുന്നത് . എന്നാല്‍ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലാണ് തങ്ങിയത്. അര്‍ദ്ധ രാത്രി കഴിഞ്ഞതോടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അകത്തു കടന്നയാള്‍ വയോധികയെ കടന്നു പിടിക്കുകയായിരുന്നു . തുടര്‍ന്ന് വയോധികയുടെ തലപിടിച്ച് ചുമരിലിടിച്ചു. മണിക്കൂറുകള്‍ക്കു ശേഷം ബോധം തെളിഞ്ഞ വയോധിക നിലവിളിച്ചു കൊണ്ട് അടുത്ത വീട്ടിലേയക്കോടി അഭയം തേടുകയായിരുന്നു .

മുഖത്തു മുറിവിന്റെ പാടുകളും രക്തം പുരണ്ട വസ്ത്രങ്ങളുമായി പോലീസ് സ്‌റ്റേഷനിലെത്തി നടന്ന വിവരങ്ങള്‍ മുഴുവന്‍ പറഞ്ഞെങ്കിലും പോലീസ് സംഭവത്തെ നിസാര വത്കരിച്ച് അവരെ അശുപത്രിയാലാക്കുകയോ വൈദ്യപരിശോധന നടത്തുകയോ ചെയ്യാതെ വീട്ടിലേയ്ക്ക് പറഞ്ഞ് വിടുകയായിരുന്നു. വിവധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ രാത്രി ഏഴോടെ പോലീസ് വയോധികയുടെ വീട്ടിലെത്തി വിവരങ്ങള്‍ തിരക്കി . അപ്പോഴും പോലീസ് വൈദ്യ പരിശോധന നടത്തിക്കുന്നതിനോ ആശുപത്രിയിലെത്തിക്കുന്നതിനോ ശ്രമിച്ചില്ലെന്നാണ് പരാതി .

Related posts