കഠിനം തന്നെ ഈ വഴിയിലൂടെയുള്ള യാത്ര

tvm-kadinamകഴക്കൂട്ടം: പേരിനെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് കഠിനം കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. തലസ്ഥാന ജില്ലയില്‍  തീരദേശത്ത് കൊല്ലം ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രദേശമാണ്  കഠിനംകുളം .നിരവധി ടൂറിസം സാധ്യതവളര്‍ന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശം വികസന മുരടി പ്പിലേക്ക്  കൂപ്പുകു ത്തുകയാണ് .കടലും കായലും സന്ധിക്കുന്ന മനോഹരമായ ദൃശ്യം കാണാന്‍ പെരുമാതുറ മുതല പ്പൊഴിയില്‍ ദിവസവും മറ്റു  ജില്ലകളില്‍ നിന്നുവരെ ആയിരക്കണക്കിന്  സഞ്ചാരികളാണ് എത്തുന്നത് . കണിയാപുരം ചാന്നാങ്കര വഴിയും അഞ്ചുതെങ്ങ് വഴിയും മുതലപ്പൊഴിയില്‍ എത്തുന്ന  റോഡുകളെല്ലാം തകര്‍ന്നിടിഞ്ഞു കിടക്കുകയാണ്.

സമീപ പ്രദേശങ്ങളിലെ റോഡുകളി ള്‍കൂടി. സഞ്ചരിക്ക ണമെങ്കില്‍ വഞ്ചി തുഴയേണ്ട അവസ്ഥ യിലുമാണ് മുതലപ്പൊഴി യില്‍ നിന്നും സൂര്യാസ്തമയം കാണാന്‍ വൈകിയും സഞ്ചാരി കള്‍ തങ്ങാറുണ്ടെങ്കിലും വെള്ളം, വെളിച്ചം, ഇരിപ്പിടം, സുരക്ഷാ സംവിധാനം എന്നീ   അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഇതുവരെ യും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല ചിറ്റാറ്റുമുക്ക്  പള്ളിനടപ്രദേശങ്ങളില്‍ വെള്ളകെട്ടു മാറ്റുന്നതിന് വേണ്ടി ഒരു വര്‍ഷ മുന്‍പ് ഇന്റര്‍ ലോക്ക് പാകി വെള്ളക്കെട്ടു പരിഹരിച്ചിരുന്നു എന്നാല്‍ ഓടനിര്‍മാണം പൂര്‍ത്തിയാക്കാതെ ഇന്റര്‍ലോക്ക് പാകിയതിനാല്‍ വെള്ളക്കെട്ടായി മാറിയ റോഡില്‍ കാല്‍നടയാത്രയും വാഹന യാത്രയും ദുഷ്കരമാണ.്

സമീപത്തെ പലവീടുകളിലെയും  ആള്‍ക്കാര്‍ക്ക് വീട്ടില്‍  നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനും സാധി ക്കുന്നില്ല. പള്ളിനട ചാന്നാങ്കര മൃഗാശുപത്രി വഴി കഠിനംകുളം പോലീസ് സ്‌റ്റേഷന്‍ വരെ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ് ഇതൊന്നും  പഞ്ചായത്ത് അധികാരികള്‍ കണ്ട മട്ടില്ല  രാത്രിയിലെ സ്ട്രീറ്റ്‌ലൈ റ്റുകള്‍ കത്താതെയും ഇതുവഴി വരുന്നവര്‍ക്ക് ഒരു കഠിനമായ യാത്രയാകും  കഠിനം കുളം സമ്മാനിക്കുക.

Related posts