കോട്ടയം: 30നു ശനിയാഴ്ച രാത്രി കൊലപാതകത്തിനുശേഷം മൃതദേഹം ബഷീര്‍ വീട്ടിലെ എസി മുറിയില്‍ സൂക്ഷിച്ചു. അടുത്ത മുറിയില്‍ ബഷീര്‍ കിടന്നുറങ്ങി. പിറ്റേന്ന് ഞായറാഴ്ച രാവിലെ ഇയാളുടെ വീട്ടുമുറ്റത്ത് അശ്വതിയുടെ അച്ഛനുമായിരുന്നു മദ്യപിച്ചു. 400 രൂപ കൊടുത്ത് ബഷീര്‍ അച്ഛന്‍ വിശ്വനാഥന്‍ ആചാരിയെന്ന തമ്പാനെക്കൊണ്ടാണ് മദ്യം വാങ്ങിപ്പിക്കുകയായിരുന്നു. രണ്ടാം ദിവസം ആയപ്പോഴേക്കും മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം ചീര്‍ത്തിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മദ്യലഹരിയില്‍ മൃതദേഹം ചാക്കിലും പടുതയിലുമായി വരിഞ്ഞുകെട്ടി. ഐടെന്‍ കാറില്‍ മൃതദേഹം കയറ്റി റബര്‍ത്തോട്ടത്തില്‍ തള്ളി പ്രതി മടങ്ങി. തിങ്കളാഴ്ച രാവിലെ പതിവുപോലെ കോട്ടയത്തെ സര്‍ജിക്കല്‍ കടയില്‍ ജോലിക്കുപോയി.
കണക്കുകൂട്ടലുകള്‍ തെറ്റി
കോട്ടയം: യൂസഫ് എന്ന ബഷീറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് രണ്ടു തീയതികളായിരുന്നു, ഓഗസ്റ്റ് 10, ജൂലൈ 26. ജൂലൈ 26 നായിരുന്നു അശ്വതിയുടെ പ്രസവം നടക്കേണ്ടിയിരുന്ന തീയതി. എന്നാല്‍ അന്ന് അശ്വതി പ്രസവിച്ചില്ല. ഓഗസ്റ്റ് 10നാണ് ഭാര്യ വിദേശത്തുനിന്നും ജോലി മതിയാക്കി വരുന്നത്. 2014-ലായിരുന്നു അവര്‍ അവസാനമായി നാട്ടില്‍ വന്നത്. അവിഹിത ബന്ധം ഭാര്യ അറിയുവാന്‍ സാധ്യതയുണെ്ടന്നതിനാല്‍ കൊലപാതകത്തിനു തീരുമാനിക്കുകയായിരുന്നു.
കൊലക്കേസ് ഒന്നുമാത്രം
കോട്ടയം: ഗര്‍ഭസ്ഥശിശുവും കൊല ചെയ്യപ്പെട്ടുവെന്നതിന്റെ പേരില്‍ രണ്ടു കൊലപാതകം കേസില്‍ വരില്ലെന്ന് പോലീസ്. ജനിച്ചശേഷം മാത്രമെ കുട്ടിയെ വ്യക്തിയായി പരിഗണിക്കാനാകൂ. ഗര്‍ഭിണിയെ കൊലപ്പെടുത്തി എന്നതാണ് നിലവിലുള്ള കേസ്. കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവോ എന്നത് പ്രസക്തമല്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ ബഷീര്‍ പലപ്പോഴും നിര്‍ബന്ധിച്ചപ്പോഴും അശ്വതി തയാറായില്ല. എറണാകുളത്തും മറ്റിടങ്ങളിലും ഗര്‍ഭകാല പരിശോധനയ്ക്ക് ബഷീറും ബന്ധുവായ ഒരു സ്ത്രീയും അശ്വതിയെ കൊണ്ടുപോയിരുന്നതായി കണെ്ടത്തിയിട്ടുണ്ട്. പ്രസവശേഷം കുട്ടിയെ കളയുകയോ അനാഥാലയത്തില്‍ കൊടുക്കുകയോ ചെയ്യാനായിരുന്നു ബഷീറിന്റെ തീരുമാനം. നിശ്ചിതദിവസമായ ജൂലൈ 26ന് അശ്വതി പ്രസവിക്കാതെ വന്നതോടെയാണ് ഇവര്‍ തമ്മില്‍ തെന്നിയത്.
അശ്വതി വധത്തില്‍ പ്രതിയെ കുടുക്കാന്‍ പോലീസിനെ ഏറെ സഹായിച്ചത് ശാസ്ത്രീയ പരിശോധനകളാണ്. ഓഗസ്റ്റ് ഒന്നിനു ഐക്കരക്കുന്നിനു സമീപത്തെ റബര്‍ത്തോട്ടത്തില്‍ അശ്വതിയുടെ മൃതദേഹം കണെ്ടടുത്തപ്പോള്‍ മുതല്‍ ഏറ്റുമാനൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാതെ നോക്കി. പിന്നീട് ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഇവരോടൊപ്പം വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം റബര്‍ത്തോട്ടത്തില്‍ നിന്നും കണെ്ടടുത്ത ദിവസം മുതല്‍ പ്രദേശത്തെ മൊബൈല്‍ ടവറില്‍ നിന്നുള്ള കോളുകളെല്ലാം നിരീക്ഷിച്ചു. ഇതിനായി സ്‌പെക്ട്രം എന്ന മൊബൈല്‍ഫോണ്‍ കോള്‍ ഉപകരണം ഉപയോഗിച്ചു.
സമീപ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പ്രതി യൂസഫ് ഖാദര്‍ ആണെന്നു തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ ഇയാളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകളെല്ലാം സ്‌പെക്ട്രം എന്ന ഉപകരണത്തിന്റെ സഹായത്തോടെ ശേഖരിച്ചു. അതില്‍ നിന്നും അശ്വതിയും യൂസഫ് ഖാദറുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി പോലീസിനു തെളിവു ലഭിച്ചു.
അശ്വതിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച് കാര്‍, കൊല നടത്തിയ മുറി എന്നിവയെല്ലാം ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വിശദമായി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. 200 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷണത്തില്‍ ഭാഗമായി. എല്ലാവരെയും വിവിധ സംഘങ്ങളായി തിരിച്ച് കേസന്വേഷണവുമായി ബന്ധപ്പെട്ട് ഓരോ ചുമതലകള്‍ ഏല്പ്പിക്കുകയായിരുന്നു ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ ചെയ്തത്.