കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി നേടി പി.ജയരാജന്റെ ഹര്‍ജി തള്ളി; ഹര്‍ജിയെ സിബിഐ ശക്തമായി എതിര്‍ത്തു

JAYARAJANതലശേരി: കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി നേടി കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. മേയ് 17,18 തീയതികളില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജിയെ സിബിഐ ശക്തമായി എതിര്‍ത്തു. കാല്‍മുട്ടുവേദനയുടെ തുടര്‍ ചികിത്സയ്ക്കായും കരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനുമായിരുന്നു കണ്ണൂരില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായി ജയരാജന്‍ കോടതിയെ സമീപിച്ചത്.

കതിരൂര്‍ മനോജ് വധക്കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയായ ജയരാജന് മാര്‍ച്ചിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ അന്തിമകുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ പ്രവേശിക്കാനും വോട്ട് രേഖപ്പെടുത്താനും കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. ഇപ്പോള്‍ കോഴിക്കോട് സഹോദരിയുടെ വീട്ടിലാണ് ജയരാജന്റെ താമസം.

Related posts